K Rail: ട്രാക്കിലാണ് കെ റെയിൽ; സാങ്കേതിക -പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി, ശബരി പാതയ്ക്കും പച്ചക്കൊടി

Railway Minister Ashwini Vaishnaw: 25 വർഷമായുള്ള ശബരി ‌റെയിൽ എന്ന സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാമായിട്ടായിരിക്കും ശബരി റെയിൽ കരാറെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

K Rail: ട്രാക്കിലാണ് കെ റെയിൽ;  സാങ്കേതിക -പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി, ശബരി പാതയ്ക്കും പച്ചക്കൊടി

Central Railway Minister Ashwini Vaishnaw ( Image Credits: Social Media)

Updated On: 

03 Nov 2024 | 05:33 PM

തൃശൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലെെൻ പദ്ധതിയെ(കെ റെയിൽ) പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തടസ്സങ്ങൾ പരിഹരിച്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാണെന്ന് അദ്ദേ​ഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബരി റെയിൽപ്പാത കേന്ദ്രസർക്കാർ യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രതികരണം.

ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതിക- പാരിസ്ഥിതിക തടസ്സങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥകളോടാണ് കേന്ദ്രസർക്കാരിന് താത്പര്യം. സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ എൻഡിഎ സർക്കാർ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരു മുതൽ ഷൊർണൂർ വരെ നാല് വരി പാത നിർമ്മിക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. എറണാകുളം – കോട്ടയം- തിരുവനന്തപുരം വഴി മൂന്ന് ലെെനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

25 വർഷമായുള്ള ശബരി ‌റെയിൽ എന്ന സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാമായിട്ടായിരിക്കും ശബരി റെയിൽ കരാർ. ഈ കരാറിനെ അടിസ്ഥാനമാക്കിയായിരിക്കും ശബരി റെയിൽ പൂർത്തികരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

 

സിൽവർ ലെെൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ സമരവുമായി രം​ഗത്തെത്തിയിരുന്നു. പദ്ധതി വെെകാൻ കാരണം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തത് മൂലമാണെന്നും സർക്കാർ പറയുന്നു. കെ റെയിൽ ഇനി വരില്ലെന്നും പദ്ധതി മുടക്കിയത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ, ശബരി റെയിൽ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ജില്ലകളിലൂടെ വെറും നാല് മണിക്കൂറിൽ യാത്ര സാധ്യമാകുക എന്നതായിരുന്നു സിൽവർ ലെെനിലൂടെ ‌സംസ്ഥാന സർക്കാർ ലക്ഷ്യം വച്ചത്. പ​ദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്രാനുമതി തേടി ഡിപിആർ സമർപ്പിച്ചിട്ട് നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി കടലാസിൽ ഒതുങ്ങി. 2020 ജൂൺ 17-നാണ് കേന്ദ്രസർക്കാരിന് ഡിപിആർ (Detailed Project Report) സമർപ്പിച്ചത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്