Masappadi Case: മാസപ്പടി കേസിൽ ഇനിയെന്ത്? സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

CMRL - EXalogic Masappadi Case High Court Verdict: കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.

Masappadi Case: മാസപ്പടി കേസിൽ ഇനിയെന്ത്? സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

കേരള ഹൈക്കോടതി

Updated On: 

05 Jun 2026 | 08:58 AM

കൊച്ചി: മാസപ്പടി കേസിൽ ഇഡിക്കും സിഎംആർഎല്ലിനും ഇന്ന് നിർണായക ദിനം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎൽ വാദിച്ചു. ഇഡി റെയ്ഡിന് പിന്നാലെ സംഘർഷങ്ങളും പ്രതിഷേധനങ്ങളും ഉണ്ടായ സാഹചര്യത്തിൽ ഇന്നത്തെ വിധി ഇഡിക്കും വളരെ പ്രധാനമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് മാസപ്പടി  കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്‌ഡിനും പിന്നാലെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

അതേസമയം, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആർഎൽ അപ്പീൽ നൽകിയത്.

ALSO READ: ഇ ഡി സംഘത്തെ ആക്രമിച്ച പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ റിപ്പോർട്ടുകൾ? പോലീസിനെതിരെ ആരോപണം

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ സിപിഎം നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേരാണ് വീടിന് മുമ്പിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്. ഇഡി ഉദ്യോഗസ്ഥർ വന്ന വാഹനം തകർക്കുകയും റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ, കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

English Summary:

The High Court verdict on the petition filed by CMRL Company seeking to stop the ED investigation in the CMRL Masappadi Case is today. CMRL Company filed an appeal in the High Court after the ED conducted raids, including at the residence of former Chief Minister and Opposition Leader Pinarayi Vijayan.

Follow Us
Related Stories
Live-in relationship: ലിവിങ് ടുഗെദറിൽ ജനിച്ച കുട്ടി, സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് കോടതി
Kodiyeri Balakrishnan: കോടിയേരി മരിച്ച ശേഷം പാർട്ടി തിരിഞ്ഞു നോക്കിയില്ല, ഫോൺ വിളിച്ചാൽ പോലും എടുക്കില്ല; സിപിഎമ്മിനെതിരെ തുറന്നടിച്ച് വിനോദിനി
Malappuram Accident: മലപ്പുറത്ത് കാർ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
Thiruvananthapuram News: പൂസായി പോര്! ബിവറേജിനു മുന്നിൽ മദ്യപസംഘം ഏറ്റുമുട്ടി; പോലീസുകാർക്കടക്കം പരിക്ക്
Thamarassery Churam Traffic: വയനാട്ടിലേക്ക് പോകുന്നവർ അറിയാൻ, താമരശ്ശേരി ചുരത്തിൽ വൻ നിയന്ത്രണം; ഈ സമയങ്ങളിൽ നോ-എൻട്രി
Kerala Weather Update: ഇന്നും അതിശക്തമായ മഴ; സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം