ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷ്ടിച്ചു; ഓട്ടോ ഡ്രൈവറുടെ ബുദ്ധിയിൽ പ്രതികൾ പിടിയിൽ

ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ആണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാവൂര് പൈപ്പ് ലൈൻ റോഡിൽ സ്ഥിതിചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ച ഏതാണ്ട് 35 മീറ്റർ നീളം വരുന്ന കോപ്പർ കേബിളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ അവിടെനിന്നും ഒരു ഓട്ടോയിൽ കയറി....

ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷ്ടിച്ചു; ഓട്ടോ ഡ്രൈവറുടെ ബുദ്ധിയിൽ പ്രതികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

11 Apr 2026 | 12:39 PM

കോഴിക്കോട്: മാവൂരിൽ ടെലിഫോൺ എക്സ്ചേഞ്ചിലെ കേബിൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.ആലപ്പുഴ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ വീട്ടിൽ നാസറുദ്ദീൻ (34) എന്നിവരാണ് പോലീസിന്റെ വലയിൽ ആയത്.

ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ആണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാവൂര് പൈപ്പ് ലൈൻ റോഡിൽ സ്ഥിതിചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ച ഏതാണ്ട് 35 മീറ്റർ നീളം വരുന്ന കോപ്പർ കേബിളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

ALSO READ:കോഴിക്കോട് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

തുടർന്ന് കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ അവിടെനിന്നും ഒരു ഓട്ടോയിൽ കയറി. സ്റ്റാൻഡിന് പരിസരത്തായി സർവീസ് നടത്തുന്ന നിഷാദ് എന്നയാളുടെ ഓട്ടോയിൽ ആണ് മോഷ്ടിച്ച കേബിളുമായി ഇരുവരും കയറിയത്. എന്നാൽ യാത്രികരായ ഇവരുടെ സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയെ തുടർന്ന് ഡ്രൈവർ ഓട്ടോ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലൂടെയാണ് ഇവർ ടെലിഫോൺ എക്സ്ചേഞ്ചിൽ കരാർ ജോലിക്കായി വന്നതായിരുന്നു എന്നും, കേബിൾ മോഷണം നടത്തി എന്നും കുറ്റസമ്മതം നടത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Follow Us
മഹാരാഷ്ട്രക്കാരുടെ പച്ചമാങ്ങ കറി കഴിച്ചിട്ടുണ്ടോ? ഈസിയാ
സ്വർണം എങ്ങനെ വൃത്തിയാക്കാം, വഴികൾ ഒട്ടേറെ
എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?
പനീർ നല്ലതാണ്.. പക്ഷെ നിങ്ങൾക്കു കഴിക്കാമോ?
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്