Sabarimala flagpole re-installation: സ്വർണ്ണം നാണയമായി നൽകി! ശബരിമല കൊടിമര പുന പ്രതിഷ്ഠയിൽ സംഭാവന നൽകിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങൾ
Sabarimala flagpole re-installation Updates: കൂടാതെ സംഭാവന നൽകിയവരിൽ ചിലർ എത്രത്തോളം സ്വർണ്ണ കൊടുത്തു വരുന്ന കാര്യത്തിൽ കൃത്യമായ അളവും തെളിവും സഹിതം നൽകി കൊണ്ടാണ് വിജിലൻസിനെ പിന്തുണയ്ക്കുന്നത്...
ശബരിമല കൊടിമരം പ്രതിഷ്ഠയിൽ സംഭാവന നൽകിയതായി സ്ഥിരീകരിച്ച സിനിമ താരങ്ങളും. സ്വർണ്ണം നാണയങ്ങളാണ് നൽകിയത് എന്ന് ചില സിനിമാതാരങ്ങൾ വിജിലൻസിനും മൊഴി നൽകിയതായി റിപ്പോർട്ട്. ഷാജി കൈലാസ് സുരേഷ് കുമാർ രഞ്ജി പണിക്കർ എന്നിവരാണ് വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ദേവസ്വം രേഖകളിൽ പരാമർശിച്ചിരിക്കുന്ന തിനേക്കാൾ കൂടുതൽ ആളുകൾ കൊടി പ്രതിഷ്ഠയ്ക്ക് വേണ്ടി സമ്മാനം നൽകി എന്നറിയാൻ മാധ്യമങ്ങളുടെ പരസ്യം നൽകാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.
കൂടാതെ സംഭാവന നൽകിയവരിൽ ചിലർ എത്രത്തോളം സ്വർണ്ണ കൊടുത്തു വരുന്ന കാര്യത്തിൽ കൃത്യമായ അളവും തെളിവും സഹിതം നൽകി കൊണ്ടാണ് വിജിലൻസിനെ പിന്തുണയ്ക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് സമ്മാനം നൽകേണ്ട സ്വർണത്തിന്റെ തൂക്കം ഓർമ്മയില്ലെന്നാണ് പ്രതികരണം. വരുംദിവസങ്ങളിൽ മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നൽകിയേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവരും മൊഴി നൽകാനുള്ള തങ്ങളുടെ സന്നദ്ധത വിജിലൻസ് സംഘത്തെ അറിയിച്ചയാണ് വിവരം. 27 പേർ സ്വർണം സംഭാവന നൽകിയെന്നാണ് ദേവസ്വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ പേരും സംഭാവന നൽകി എന്നറിയാനുള്ള മാധ്യമങ്ങളിലൂടെ പരസ്യം നൽകാൻ നീക്കം.
കൂടാതെ സ്വർണം നൽകിയവർ തെളിവുകളുടെ ഇത് സംഘത്തെ അറിയിക്കണമെന്നും തുടർന്നുവിചാരം പേരുകൾ ദേവസ്വം രേഖകളുമായി ഒത്തു നോക്കും. ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് കോടിമല പുന പ്രതിഷ്ഠയ്ക്ക് ലഭ്യ സംഭാവനയിൽ അന്വേഷണം നടത്താനായി വിജിലൻസ് സംഘത്തെ രൂപീകരിച്ചത്. കൊടിമര പുന്നപ്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ദേവപ്രശ്നത്തിന് രേഖകൾ ഉൾപ്പെടെ വിജിലൻസ് പരിശോധിച്ചു വരികയാണ് 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ആണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.