K Surendran Criticizes Pinarayi : പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ

K Surendran Criticizes CPIM Pinarayi Vijayan BJP Kerala : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരക്കൊതിയും ഏകാധിപത്യവും മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോറ്റപ്പോഴും ജയിച്ചപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

K Surendran Criticizes Pinarayi : പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ

K Surendran Criticizes Pinarayi (Photo Courtesy - Social MEdia)

Published: 

10 Jun 2024 | 04:35 PM

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം പരാജയപ്പെടാൻ കാരണം പിണറായിയുടെയും കുടുംബത്തിൻ്റെയും അഴിമതിയാണ്. പിണറായിയുടെ അധികാരക്കൊതിയും ഏകാധിപത്യവും മാറാതെ സിപിഎം രക്ഷപ്പെടില്ലെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം തടാൻ രാഷ്ട്രീയ സംഘടനകൾക്കൊപ്പം മതതീവ്രവാദ സംഘടനകളും ചില മാധ്യമങ്ങളും ശ്രമിച്ചു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തുടർച്ചയായി നൽകുന്നത് വ്യാജവാർത്തകളാണ്. തോറ്റപ്പോഴും ജയിച്ചപ്പോഴും അദ്ദേഹത്തെ വേട്ടയാടുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ഇല്ലാത്തപ്പോഴും സംസ്ഥാനത്തിന് നരേന്ദ്രമോദി സർക്കാർ മന്ത്രിമാരെ തന്നിട്ടുണ്ട്. രണ്ട് മന്ത്രിമാരെ നൽകിയത് നാടിൻ്റെ വികസനത്തിന് കാരണമാകും. കേരളത്തിൽ ബിജെപിക്കുള്ള പിന്തുണ വർധിച്ചു വരുന്നു. ഇത് രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചകമാണ്. കേരളം ബിജെപിക്ക് ബാലികേറാലമയാണെന്ന് മാധ്യമസുഹൃത്തുക്കളും ചില പ്രധാന കക്ഷികളുമൊക്കെ പറഞ്ഞത് ജനം തള്ളി. സംസ്ഥാനത്ത് മൂന്നാം ബദൽ വളർന്നുവരുന്നു എന്നതിൻ്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ലഭിച്ചു. പിണറായിയും സംഘവും നടത്തിയ മുസ്ലിം പ്രീണനമാണ് അവർക്ക് വോട്ടുകുറയാനുണ്ടായ മറ്റൊരു കാരണം. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പരാജയമുണ്ടായത് സിപിഎമ്മിനാണ്. സിപിഎമ്മിൽ ആര് പഠിച്ചാലും ഒരാൾ പഠിക്കില്ല. രണ്ട് വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാർ ത്രിപുരയെക്കാളും ബംഗാളിനെക്കാളും മോശമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: Pinarayi Vijayan : ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’ സിപിഐ യോഗത്തിൽ ആവശ്യം

ഇതിനിടെ, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യമുയർന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് കാരണമായതെന്നും. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ഇനി മുഖ്യമന്ത്രി മാറാതെ എൽഡിഎഫിന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നും ഇപി ജയരാജൻ ബിജെപി നേതാവിനെ കണ്ടത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചതായി സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ നിരവധി പ്രശ്നങ്ങളും സിപിഐ ഉയർത്തിയതായാണ് സൂചന. സർക്കാർ ജീവനക്കാർ പെൻഷൻകാർ എന്നിവരെ വെറുപ്പിച്ചെന്നും സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തത്, പെൻഷൻ മുടങ്ങിയതെല്ലാം സർക്കാരിന് തിരിച്ചടിയായെന്നും യോഗത്തിൽ ആരോപണം ഉയർന്നെന്നും സൂചനയുണ്ട്.

സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഇത്തരമൊരു വിമർശനം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം ചർച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പരാജയം എൽഡിഎഫ് വിലയിരുത്തുന്ന ഘട്ടത്തിലാണ് പ്രധാന ഘടക കക്ഷികളിലൊന്നിൽ നിന്നും ഇത്തരമൊരു വിമർശനം.

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്