Kerala Assembly Election 2026: ബത്തേരി ഇത്തവണയും “കൈ’ പിടിക്കുമോ; അട്ടിമറി ലക്ഷ്യം വെച്ച് എൽഡിഎഫും
Kerala Assembly Election 2026 Sulthan Bathery: നിലവിലെ എംഎൽഎ ആയ യുഡിഎഫിന്റെ എംഎൽഎ ഐസി ബാലകൃഷ്ണൻ നാലാം ഊഴത്തിന് വീണ്ടും കളത്തിൽ ഇറങ്ങുമ്പോൾ അട്ടിമറി വിജയം ലക്ഷ്യമിട്ട് എൽഡിഎഫും ശക്തനായ സ്ഥാനാർത്ഥിയെയാണ് മത്സരത്തിനായി ഇറക്കുന്നത്. ഒപ്പം സാന്നിധ്യം അറിയിക്കുന്നതിനുവേണ്ടി എൻഡിഎയും ആം ആദ്മി പാർട്ടിയും മണ്ഡലത്തിൽ സജീവമായി തന്നെയുണ്ട്....

Sultan Bathery Candidates
അങ്ങനെ കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വയനാട്ടിലെ മണ്ഡലമാണ് സുൽത്താൻബത്തേരി. ഏറിയ സമയത്തും യുഡിഎഫിനൊപ്പം നിന്ന സുൽത്താൻബത്തേരി പലപ്പോഴും ഇടതിനെയും പിന്താങ്ങിയിട്ടുണ്ട്. സംവരണ മാറ്റങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയുന്ന ചരിത്രമുള്ളതാണ് സുൽത്താൻബത്തേരി.
അതുകൊണ്ടുതന്നെ ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകവുമാണ്. നിലവിലെ എംഎൽഎ ആയ യുഡിഎഫിന്റെ എംഎൽഎ ഐസി ബാലകൃഷ്ണൻ നാലാം ഊഴത്തിന് വീണ്ടും കളത്തിൽ ഇറങ്ങുമ്പോൾ അട്ടിമറി വിജയം ലക്ഷ്യമിട്ട് എൽഡിഎഫും ശക്തനായ സ്ഥാനാർത്ഥിയെയാണ് മത്സരത്തിനായി ഇറക്കുന്നത്. ഒപ്പം സാന്നിധ്യം അറിയിക്കുന്നതിനുവേണ്ടി എൻഡിഎയും ആം ആദ്മി പാർട്ടിയും മണ്ഡലത്തിൽ സജീവമായി തന്നെയുണ്ട്.
ALSO READ:കെ കെ രമയ്ക്ക് വടകര സ്വന്തമാകുമോ? അങ്കത്തട്ടിൽ പോരാടാൻ തുനിഞ്ഞ് സ്ഥാനാർത്ഥികൾ
കോൺഗ്രസിനെ സംബന്ധിച്ച് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് സുൽത്താൻബത്തേരി. മണ്ഡലത്തിൽ നിന്നും കോൺഗ്രസിന് നിരവധി എംഎൽഎമാരെ ലഭിച്ചിട്ടുമുണ്ട്. കെ രാഘവൻ മാസ്റ്റർ മുതൽ നിലവിലെ എംഎൽഎ ആയ ഐസി ബാലകൃഷ്ണൻ വരെ കോൺഗ്രസിന്റെ ടിക്കറ്റിൽ ബത്തേരിയിൽ നിന്നും വിജയിച്ചവരാണ്. തുടർച്ചയായി മൂന്നാമത്തെ തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് എംഎൽഎ ആയ ഐസി ബാലകൃഷ്ണൻ. അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തന്നെയാണ് നാലാമത്തെ തവണയും അദ്ദേഹത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
എന്നാൽ ഇടയ്ക്ക് കൈവിട്ട് ഇടതിലേക്ക് ചായാനും ബത്തേരി മറന്നിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥനും ബിജെപി സ്ഥാനാർത്ഥി കവിത എസ് എസ്, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി എൻ വി പ്രകൃതി എന്നിവരാണ് പോരാട്ടത്തിനായി തുനിയുന്നത്.