AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheruvally Estate Case: ശബരിമല വിമാനത്താവള നിർമാണം: ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി

Cheruvally Estate Proposed for Sabarimala Airport: വിമാനത്താവള നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയുണ്ടായ ഈ വിധി പദ്ധതിയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.

Cheruvally Estate Case: ശബരിമല വിമാനത്താവള നിർമാണം: ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി
Sabaraimala AirportImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 19 Jan 2026 | 05:28 PM

കോട്ടയം: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാൻ തീരുമാനിച്ച ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന വാദം തള്ളിക്കൊണ്ട് പാലാ സബ് കോടതി വിധി പുറപ്പെടുവിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്നും അത് അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.

1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്നും, ഹാരിസൺ മലയാളം കമ്പനി നിയമവിരുദ്ധമായാണ് അയന ട്രസ്റ്റിന് ഇത് കൈമാറിയതെന്നുമായിരുന്നു റവന്യൂ വകുപ്പിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതിയിൽ തെളിയിക്കാൻ സർക്കാരിനായില്ല. 2263 ഏക്കർ ഭൂമിക്കും കൃത്യമായ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന ട്രസ്റ്റിന്റെ വാദം കോടതി ശരിവെച്ചു.

 

പദ്ധതി നേരിടുന്ന പ്രതിസന്ധി

 

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന 2,263 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നത്. കോടതി വിധി വന്നതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

 

  • കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കുക.
  • അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി സർക്കാർ ഈ ഭൂമി വിലയ്ക്ക് വാങ്ങുക.
  • ട്രസ്റ്റ് സ്വമേധയാ ഭൂമി വിട്ടുനൽകാൻ തയ്യാറാകുക.

വിമാനത്താവള നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയുണ്ടായ ഈ വിധി പദ്ധതിയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.