MV Govindan : ‘ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ല’; ടി.പി.ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച പി.എം. ആർഷോയെ തള്ളി എം.വി. ഗോവിന്ദൻ

MV Govindan disagrees with PM Arsho's stance: ടി.പി. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച പി.എം. ആർഷോയെ തള്ളി എം.വി. ഗോവിന്ദൻ. ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആരെയെങ്കിലും തല്ലുന്നത് ശരിയാണോ, തെറ്റാണോ എന്ന് ചോദിക്കേണ്ടെന്നും, അങ്ങനെ തല്ലുന്നതിനോട് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

MV Govindan : ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ല; ടി.പി.ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച പി.എം. ആർഷോയെ തള്ളി എം.വി. ഗോവിന്ദൻ

എം.വി. ഗോവിന്ദന്‍

Published: 

16 Feb 2025 | 07:08 AM

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു. ആരെയെങ്കിലും തല്ലുന്നത് ശരിയാണോ, തെറ്റാണോ എന്ന് ചോദിക്കേണ്ടെന്നും, അങ്ങനെ തല്ലുന്നതിനോട് യോജിപ്പില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമായി തോന്നുന്നില്ലെന്നായിരുന്നു ആര്‍ഷോയുടെ ന്യായീകരണം. ശ്രീനിവാസന്‍ തെറി വിളിച്ചതുകൊണ്ടാണ് ആ വിദ്യാര്‍ത്ഥി അടിച്ചതെന്നും, അതില്‍ എസ്എഫ്‌ഐ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

ശ്രീനിവാസനെ തല്ലാനല്ല പോയത്. സമാധാനപരമായാണ് സമരം നടന്നത്. ചില വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സുരക്ഷിതമായി അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അദ്ദേഹം തെറി വിളിച്ചു. വിദ്യാര്‍ത്ഥി ആ തെറി കേട്ടതിന്റെ പ്രതികരണം നടത്തി എന്നതിനപ്പുറം തങ്ങള്‍ അതില്‍ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

Read Also : പട്ടാപ്പകലും ബാങ്ക് കൊള്ളയടിക്കുന്ന നിലയില്‍ കേരളത്തെ എത്തിച്ചത് പിണറായിയുടെ ഭരണമികവ്; പൊലീസ് പരാജയം: വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍

2016ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോവളത്തെ വിദ്യാഭ്യാസ സംഗമത്തിന് എത്തിയപ്പോഴാണ് ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് തല്ലിയത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ശ്രീനിവാസന്‍. സ്വകാര്യ സര്‍വകലാശാലയെ നേരത്തെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ്, ഇപ്പോള്‍ മുന്‍നിലപാട് തിരുത്തിയതിന് പിന്നാലെയാണ് പഴയ സംഭവം വീണ്ടും ചര്‍ച്ചയായത്.

അന്ന് സംഭവം വിവാദമായതോടെ കേസില്‍ പ്രതിയായ ശരത്തിനെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇന്ന് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവാണ് ശരത്ത്. സിപിഎം മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് ശരത്. ഒന്നര വര്‍ഷം മുമ്പ് സഹകരണ ബാങ്കില്‍ ജോലി ലഭിക്കുകയും ചെയ്തു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍