National Highway Underpass: ദേശീയ പാതകളുടെ അടിപ്പാതകൾ ഇനി ഇങ്ങനെ മാറും… പുതിയ മാറ്റം ​ഗുണം ചെയ്യുക വലിയ വാഹനങ്ങൾക്ക്

National highway infrastructure : ഒരേ കിലോമീറ്ററിനുള്ളിൽ രണ്ട് അടിപ്പാതകൾ വരുന്നുണ്ടെങ്കിൽ, പാതയുടെ ചെരിവ് ക്രമീകരിക്കുന്നതിനായി ഒരെണ്ണം നാല് മീറ്ററായും മറ്റൊന്ന് 3.5 മീറ്ററായും നിശ്ചയിക്കും. പുതിയ അടിപ്പാതകൾക്കെല്ലാം 12 മീറ്റർ വീതി ഉണ്ടായിരിക്കും.

National Highway Underpass: ദേശീയ പാതകളുടെ അടിപ്പാതകൾ ഇനി ഇങ്ങനെ മാറും... പുതിയ മാറ്റം ​ഗുണം ചെയ്യുക വലിയ വാഹനങ്ങൾക്ക്

Underpass

Updated On: 

16 Jan 2026 | 07:30 PM

ആലത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാതകളുടെ ഉയരം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ദേശീയപാത അതോറിറ്റി. ഇനിമുതൽ നിർമിക്കുന്ന അടിപ്പാതകൾക്ക് കുറഞ്ഞത് നാല് മീറ്റർ ഉയരം ഉണ്ടായിരിക്കും. മൂന്ന് മീറ്റർ മാത്രം ഉയരമുള്ള ചെറിയ അടിപ്പാതകൾ ഗതാഗതത്തിന് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് സാങ്കേതിക വിഭാഗത്തിന്റെ ഈ പുതിയ തീരുമാനം.

 

വലിയ വാഹനങ്ങൾക്കും ഇനി തടസ്സമില്ല

 

പുതിയ തീരുമാനപ്രകാരം ബസുകൾക്കും ടോറസ് ലോറികൾക്കും സുഗമമായി കടന്നുപോകാൻ സാധിക്കും. ബസുകൾക്കും ടോറസുകൾക്കും പരമാവധി 3.8 മീറ്റർ വരെയാണ് ഉയരം വരുന്നത്. നാല് മീറ്റർ ഉയരം നൽകുന്നതോടെ ഇത്തരം വലിയ വാഹനങ്ങൾക്ക് അടിപ്പാതകൾ പ്രയോജനപ്പെടും.

ALSO READ: വിദ്യാര്‍ത്ഥികളുടെ ആവശ്യം എന്‍ടിഎ കേട്ടു; സിയുഇടി പിജിക്ക് ഇനിയും അപേക്ഷിക്കാം

ഒരേ കിലോമീറ്ററിനുള്ളിൽ രണ്ട് അടിപ്പാതകൾ വരുന്നുണ്ടെങ്കിൽ, പാതയുടെ ചെരിവ് ക്രമീകരിക്കുന്നതിനായി ഒരെണ്ണം നാല് മീറ്ററായും മറ്റൊന്ന് 3.5 മീറ്ററായും നിശ്ചയിക്കും. പുതിയ അടിപ്പാതകൾക്കെല്ലാം 12 മീറ്റർ വീതി ഉണ്ടായിരിക്കും.

 

പ്രധാന സ്ഥലങ്ങളിലെ മാറ്റങ്ങൾ

 

ആലത്തൂർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഈ മാറ്റം പ്രതിഫലിക്കും. കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ എന്നിവിടങ്ങളിൽ നാല് മീറ്റർ ഉയരമുള്ള അടിപ്പാതകളാണ് നിർമിക്കുക.

ജനങ്ങളുടെ ആവശ്യപ്രകാരം അനുവദിച്ച വാനൂരിലെ അടിപ്പാതയ്ക്ക് 3.5 മീറ്റർ ഉയരം നൽകും. 3.5 മീറ്ററിൽ കുറഞ്ഞ ഉയരം ഇനി എവിടെയും അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 25 വർഷത്തെ ഗതാഗത വളർച്ച മുന്നിൽ കണ്ടാണ് പാത രൂപകല്പന ചെയ്യുന്നത്. ദേശീയപാതയിൽ അറ്റകുറ്റപ്പണികളോ അപകടങ്ങളോ ഉണ്ടായാൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഉയരമുള്ള അടിപ്പാതകൾ അത്യന്താപേക്ഷിതമാണ്. പ്രാദേശികമായ മണ്ണിന്റെ ഘടനയും വെള്ളക്കെട്ട് സാധ്യതകളും പരിഗണിച്ചാണ് നിർമ്മാണ രീതിയിൽ മാറ്റം വരുത്തുന്നത്. കൂടാതെ, ദേശീയപാതയിൽ മേൽപ്പാലങ്ങൾ മണ്ണിട്ടുയർത്തി നിർമിക്കില്ലെന്നും തൂണുകളിൽ മാത്രമായിരിക്കും നിർമ്മാണമെന്നും അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.

Related Stories
Evidence Tampering Case: ‘ശിക്ഷ റദ്ദാക്കണം’; തൊണ്ടിമുതൽ കേസിൽ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു
SIR Muslim League: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ലേ?
Rahul Mamkootathil: ബലാത്സംഗ കേസിൽ നാളെ അറിയാം രാഹുലിന്റെ വിധി എന്തെന്ന്? ജാമ്യഹർജിയിൽ വാദം പൂർത്തിയായി
Malappuram Student Murder: കൈകൾ കൂട്ടിക്കെട്ടി, മൃതദേഹത്തിനരികെ ബാഗും ചെരിപ്പും; ബലാത്സം​ഗം ചെയ്തെന്ന് മൊഴി; ഞെട്ടലിൽ നാട്
Railway station near Nedumbassery Airport: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ, വന്ദേഭാരതിനും സ്റ്റോപ്പുണ്ടോ?
Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടി ആരുടെ പോക്കറ്റിൽ ? ലോട്ടറി ഫലം അറിയാം
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി