Nimisha Priya: നിമിഷപ്രിയക്ക് ഇളവ് ലഭിച്ചിട്ടില്ല: വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം

Nimisha Priya News Today: വിഷയം ഇപ്പോഴും നയതന്ത്ര ഇടപെടലുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പ്രചരിക്കുന്ന വാർത്തകളെ പറ്റിയും അധികൃതർ വ്യക്തമാക്കി

Nimisha Priya: നിമിഷപ്രിയക്ക് ഇളവ് ലഭിച്ചിട്ടില്ല: വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം

Nimishapriya Ezecution In Yemen

Updated On: 

29 Jul 2025 | 12:09 PM

ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. പ്രചരിക്കുന്ന വാർത്തകൾ കൃത്യതയില്ലാത്തതാണെന്നും നിലവിലെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നേരത്തെ താൽക്കാലികമായി മാറ്റി വെച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ സനയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചുവെന്നായിരുന്നു പുറത്തു വന്ന വാർത്ത. വിഷയം ഇപ്പോഴും നയതന്ത്ര ഇടപെടലുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

“ഇത് വളരെ സെൻസിറ്റീവ് വിഷയമാണ്, കേസിൽ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഞങ്ങൾ നിയമസഹായം നൽകുകയും കുടുംബത്തെ സഹായിക്കാൻ ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. കുടുംബത്തിന്റെ പതിവ് കോൺസുലാർ സന്ദർശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്, ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും- വിദേശകാര്യ വക്താവ് രൺദീപ് ജയ്സാൾ പറഞ്ഞു.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും; അറിയിപ്പ് ലഭിച്ചുയെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

തിങ്കളാഴ്ച രാത്രിയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് വാർത്താക്കുറിപ്പ് പുറത്തു വിട്ടത്. എന്നാൽ വാർത്ത തെറ്റാണെന്നാണ് നിമിഷപ്രിയയുടെ അഭിഭാഷകൻ എന്ന് പേരിൽ അറിയപ്പെടുന്ന സാമുവൽ ജെറോമും, കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരനും പറയുന്നത്. യെമനിൽ നഴ്സായിരുന്ന നിമിഷപ്രിയ യെമൻ പൗരനായ തലാലിൽ നിന്നും രക്ഷപ്പെടാൻ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചത് മരണത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് കേസ്. എന്നാൽ നിമിഷപ്രിയക്ക് ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചത് മുതലെടുത്ത് ഇയാൾ നിമിഷയെ ശാരീരിക -മാനസിക പീഡനങ്ങൾക്ക് എൽപ്പിക്കുകയും വഴിയില്ലാതെ നിമിഷ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.

Related Stories
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം