AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nipah Virus Kerala: നിപ ആശങ്ക: സംസ്ഥാനത്ത് 675 പേർ സമ്പർക്കപ്പട്ടികയിൽ, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആകെ 38 പേർ ഹൈ റിസ്ക് വിഭാഗത്തിലും 139 പേർ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരായി നിരീക്ഷണത്തിലുമാണ്. ഇവരുടെ ആരോഗ്യനില കർശനമായി നിരീക്ഷിച്ചുവരികയാണ്.

Nipah Virus Kerala: നിപ ആശങ്ക: സംസ്ഥാനത്ത് 675 പേർ സമ്പർക്കപ്പട്ടികയിൽ, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Nipah KeralaImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 15 Jul 2025 | 09:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

 

സമ്പർക്കപ്പട്ടികയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

 

  • പാലക്കാട്: 347 പേർ. ഇതിൽ, നിപ സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന 178 പേരും ഉൾപ്പെടുന്നു.
  • മലപ്പുറം: 210 പേർ.
  • കോഴിക്കോട്: 115 പേർ.
  • എറണാകുളം: 2 പേർ.
  • തൃശൂർ: 1 പേർ.

 

ചികിത്സയും നിരീക്ഷണവും

 

നിലവിൽ മലപ്പുറത്ത് 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ പരിശോധിച്ച 82 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പാലക്കാട് 12 പേർ ഐസൊലേഷൻ ചികിത്സയിലാണ്, ഇതിൽ 5 പേർ ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ആകെ 38 പേർ ഹൈ റിസ്ക് വിഭാഗത്തിലും 139 പേർ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരായി നിരീക്ഷണത്തിലുമാണ്. ഇവരുടെ ആരോഗ്യനില കർശനമായി നിരീക്ഷിച്ചുവരികയാണ്.

 

ഉന്നതതല യോഗം

 

നിപ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, അതത് ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുകയും, രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us