AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Palestine Conflict: ഗാസയില്‍ കൂട്ടകുരുതി തുടരുന്നു; ഗര്‍ഭിണി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

Israel Gaza Airstrike 12 Palestinians Killed: മധ്യ ഗാസയിലെ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ദമ്പതികള്‍ക്കും അവരുടെ 10 വയസുകാരനായ മകനും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

Israel-Palestine Conflict: ഗാസയില്‍ കൂട്ടകുരുതി തുടരുന്നു; ഗര്‍ഭിണി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 17 Mar 2026 | 04:29 PM

ഗാസ സിറ്റി: പലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ആണ്‍കുട്ടികളും, ഒരു ഗര്‍ഭിണിയും എട്ട് പോലീസുകാരുമാണ് മരിച്ചത്. കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ ഇരട്ട കുട്ടികളായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മധ്യ ഗാസയിലെ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ദമ്പതികള്‍ക്കും അവരുടെ 10 വയസുകാരനായ മകനും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 15 വയസുകാരിയെ നുസൈറത്തിലെ ഔദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞങ്ങള്‍ ഉറങ്ങുകയായിരുന്നു, ഇതിനിടെ ക്യാമ്പില്‍ മിസൈല്‍ പതിച്ചുവെന്ന് പ്രദേശവാസിയായ മഹ്‌മൂദ് അല്‍ മുഹ്തസെബ് പറഞ്ഞു. ഇന്നേദിവസം തന്നെ സലാ അല്‍ദിന്‍ റൂട്ടില്‍ സവൈദ പട്ടണത്തിന്റെ പ്രവേശന കവാടത്തില്‍ പോലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി ഹമാസ് അറിയിച്ചു.

അതേസമയം, അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ എന്നിവര്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ പലസ്തീനികളെ ലോകം മറന്നുവെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇറാനില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ യുദ്ധം നടത്തുമ്പോള്‍ ഗാസയും വിനാശകരമായ ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇറാനില്‍ യുദ്ധം ആരംഭിക്കുന്നത് വരെ ഗാസ പുനര്‍നിര്‍മാണത്തിലായിരുന്നു അമേരിക്കയുടെ ശ്രദ്ധ. എന്നാല്‍ നിലവില്‍ ട്രംപ് അക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നില്ല.

Also Read: Iran Drone Attack: പ്രവാസികളേ ജാഗ്രത കൈവിടല്ലേ; ദുബായ് വിമാനത്താവളത്തിന് സമീപം ആക്രമണം

2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് യുദ്ധത്തിന് തുടക്കമാകുന്നത്. ഇസ്രായേലില്‍ 1,200 പേരും പലസ്തീനില്‍ 72,200 പേരുമാണ് അന്ന് കൊല്ലപ്പെട്ടത്. നിരവധിയാളുകളെ ബന്ദികളാക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ നടന്നിരുന്നുവെങ്കിലും നിലവില്‍ അതേകുറിച്ച് എവിടെയും പരാമര്‍ശങ്ങളില്ല.

Follow Us