AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Update: ചരിത്രമായി പാലപ്പുറം റെയിൽവേ സ്റ്റേഷൻ, ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും

Palappuram Railway Station Becomes History : 2024 ഒക്ടോബർ 29-നാണ് സ്റ്റേഷനിലെ അവസാന ഏജന്റിന്റെ കാലാവധി അവസാനിച്ചത്. പിന്നീട് റെയിൽവേ കമേഴ്സ്യൽ വിഭാഗം നേരിട്ട് താല്ക്കാലിക ജീവനക്കാരെ നിയോഗിച്ച് ഡിസംബർ വരെ സ്റ്റേഷൻ പ്രവർത്തിപ്പിച്ചു. തുടർന്ന് പുതിയ ഏജന്റിനെ കണ്ടെത്താൻ റെയിൽവേയും സ്ഥിരം യാത്രക്കാരും നാട്ടുകാരും പരമാവധി ശ്രമിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഭൂരിഭാഗം യാത്രികരും മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് എടുക്കാൻ തുടങ്ങിയതോടെ ഏജന്റുമാർക്കുള്ള വരുമാനം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്.

Railway Update: ചരിത്രമായി പാലപ്പുറം റെയിൽവേ സ്റ്റേഷൻ,  ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 04 Jun 2026 | 03:32 PM

ഒറ്റപ്പാലം: റെയിൽവേ വികസനത്തിന്റെയും മാറുന്ന കാലത്തിന്റെയും ഭാഗമായി പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ഇനി ഓർമ്മച്ചിത്രം. സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും അവസാനിപ്പിച്ചുകൊണ്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം റെയിൽവേ പൂർണ്ണമായും പൊളിച്ചുനീക്കി. ടിക്കറ്റ് വിൽപനയ്ക്കായി ഏജന്റുമാരെ ലഭിക്കാത്തതിനെ തുടർന്ന് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരവർഷം പിന്നിടുമ്പോഴാണ് റെയിൽവേയുടെ ഈ അന്തിമ നടപടി. ഇതോടെ തകർച്ചയുടെ നിഴലിലായ ഒരു ചെറിയ ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

പ്രതിസന്ധിക്ക് കാരണം ഓൺലൈൻ ടിക്കറ്റിങ്

2024 ഒക്ടോബർ 29-നാണ് സ്റ്റേഷനിലെ അവസാന ഏജന്റിന്റെ കാലാവധി അവസാനിച്ചത്. പിന്നീട് റെയിൽവേ കമേഴ്സ്യൽ വിഭാഗം നേരിട്ട് താല്ക്കാലിക ജീവനക്കാരെ നിയോഗിച്ച് ഡിസംബർ വരെ സ്റ്റേഷൻ പ്രവർത്തിപ്പിച്ചു. തുടർന്ന് പുതിയ ഏജന്റിനെ കണ്ടെത്താൻ റെയിൽവേയും സ്ഥിരം യാത്രക്കാരും നാട്ടുകാരും പരമാവധി ശ്രമിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഭൂരിഭാഗം യാത്രികരും മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് എടുക്കാൻ തുടങ്ങിയതോടെ ഏജന്റുമാർക്കുള്ള വരുമാനം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. ഒടുവിൽ 2025 ജനുവരി ഒന്നിന് സ്റ്റേഷൻ പൂർണ്ണമായി അടച്ചുപൂട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

ഇതേ കാലയളവിൽ പൂട്ടിപ്പോയ കോഴിക്കോട്ടെ വെള്ളറക്കാട്, കണ്ണൂരിലെ ചിറയ്ക്കൽ എന്നീ ഹാൾട്ട് സ്‌റ്റേഷനുകൾ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ പിന്നീട് തുറക്കാനായെങ്കിലും, പാലപ്പുറം സ്റ്റേഷനെ രക്ഷിക്കാൻ ആരുമുണ്ടായില്ലെന്നത് യാത്രക്കാരെ നിരാശരാക്കുന്നുണ്ട്.

ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും

പാലപ്പുറത്തെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാർക്കും, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വലിയ ആശ്രയമായിരുന്നു ഈ ഹാൾട്ട് സ്റ്റേഷൻ. കൂടാതെ ഭാരതപ്പുഴയ്ക്ക് അക്കരെയുള്ള പ്രശസ്തമായ കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിലേക്ക് എത്തുന്ന വസ്ത്രവ്യാപാരികൾക്കും ഈ സ്റ്റേഷൻ ഏറെ പ്രയോജനപ്പെട്ടിരുന്നു. ട്രെയിൻ സർവീസ് പൂർണ്ണമായി നിലച്ചതോടെ ഇവരൊക്കെയും വലിയ യാത്രാദുരിതത്തിലാണ്.

വഴിയടച്ച് റെയിൽവേ; പ്രതിഷേധവുമായി ജനങ്ങൾ

പ്ലാറ്റ്‌ഫോം പൊളിച്ചതിന് പിന്നാലെ ട്രാക്കിന് സമീപത്തെ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഉരുക്കുതൂണുകൾ സ്ഥാപിച്ച് മണ്ണും ഇട്ട് ഉയർത്തി റെയിൽവേ വഴിയടച്ചതായും പരാതിയുണ്ട്. ഇതോടെ ഈ ഭാഗത്തുള്ള കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഭാരതപ്പുഴയോട് ചേർന്നുള്ള കൃഷിയിടങ്ങളിലേക്കുള്ള വഴിയുമാണ് അടഞ്ഞിരിക്കുന്നത്. കൂടാതെ മഴവെള്ളം ട്രാക്കിലേക്ക് ഒലിച്ചിറങ്ങാതിരിക്കാൻ വലിയ ചാലുകളും റെയിൽവേ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

അതേസമയം, റെയിൽവേയുടെ ഈ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ സ്ഥലം സന്ദർശിക്കുകയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. റെയിൽവേ അധികൃതരിൽ നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

English Summary

The historic Palappuram Halt railway station has officially become history after the railway department completely demolished its platform following a one-and-a-half-year closure caused by a shortage of ticket agents. The closure and subsequent sealing of nearby access routes have sparked protests from local residents, commuters, and political leaders who heavily relied on the station.

Follow Us