PV Anwar: ജീവനും സ്വത്തിനും ഭീഷണി; പിവി അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ

Police Security: എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അൻവറിൻ്റെ വീടിന് സുരക്ഷക്കായി നാല് ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെയാണ് 24 മണിക്കൂർ ഡ്യൂട്ടിയിൽ നിയോ​ഗിച്ചത്.

PV Anwar: ജീവനും സ്വത്തിനും ഭീഷണി; പിവി അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ

പി വി അൻവർ എംഎൽഎ (Image Credit: PV Anvar Facebook)

Updated On: 

29 Sep 2024 | 11:23 AM

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഒതായിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ നൽകിയ അധിക ​ഗൺമാൻ സുരക്ഷയ്ക്ക് പുറമെയാണിത്.

സുരക്ഷയ്ക്കായി വീടിന്റെ പരിസരത്ത് പൊലീസ് പിക്കറ്റ് ഒരുക്കും. എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അൻവറിൻ്റെ വീടിന് സുരക്ഷക്കായി നാല് ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഒരു എസ്ഐയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുമായിരിക്കും സംഘത്തിൽ ഉണ്ടായിരിക്കുക. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന പിവി അൻവറിന്റെ ആരോപണങ്ങൾക്കെതിരെ നിലമ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിലാണ് സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യമുയർത്തിയത്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാർ പുഴയിൽ ഒഴുക്കുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ​ഗതാ​ഗത തടസ്സമുണ്ടാക്കി, അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാകും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൊലവിളി മു​ദ്രാവാക്യത്തിനെതിരെ പിവി അൻവറും രം​ഗത്തെത്തിയിരുന്നു. ‘വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തില്‍ ജീവൻ നഷ്ടമായവരുടെ കുറെ കൈയും കാലും ചാലിയാറില്‍ നിന്ന് ഇനിയും കിട്ടാനുണ്ട്. അതിൽ ഒന്നാകട്ടെ എന്റെ കയ്യും കാലും എന്നായിരുന്നു അൻവറിന്റെ പ്രതികരണം. പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ് തനിക്കൊപ്പമാണെന്നും അൻവർ പറഞ്ഞിരുന്നു.

അതേസമയം, പി വി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. സിപിഎമ്മിന്റെ പ്രതിഷേധങ്ങൾക്ക് മറുടിയായിട്ടാണ് പിവി അൻവർ പൊതുയോ​ഗം സംഘടിപ്പിച്ചിരിക്കുന്നത്. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 200-ലധികം ആളുകൾ രാഷ്ട്രീയ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്. പൊതുയോഗത്തില്‍ വെച്ച് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

അതിനിടെ, അൻവറിനെ പിന്തുണച്ച് ഒതായിയിലും പരിസര പ്രദേശത്തും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. അൻവറിന്റെ വീടിന് മുന്നിലും
ചുള്ളിയോടുമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കൊല്ലാം തോൽപ്പിക്കാനാവില്ല, പിവി അൻവർ എംഎൽഎയ്ക്ക് ജന്മനാടിന്റെ അഭിനന്ദനങ്ങൾ എന്നാണ് ടൗൺ ബോയ്സിന്റെ പേരിലുള്ള ഫ്ലക്സിലെ തലക്കെട്ട്. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് മറ്റൊരു ഫ്ലക്സ്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍