AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

President draupadi murmu: അകമ്പടിയില്ലാതെ മലകയറ്റം , ഗൂർഖാ ജീപ്പിൽ യാത്ര പ്രത്യേകതകളേറെയുണ്ട് രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ

സുരക്ഷാ ക്രമീകരണങ്ങളിലും യാത്ര രീതികളിലുമുള്ള ലളിതമായ സമീപനമാണ് ഇത്തവണത്തെ സന്ദർശനത്തിലെ പ്രധാന പ്രത്യേകത.

President draupadi murmu: അകമ്പടിയില്ലാതെ മലകയറ്റം , ഗൂർഖാ ജീപ്പിൽ യാത്ര  പ്രത്യേകതകളേറെയുണ്ട് രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ
President At SabarimalaImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 15 Oct 2025 19:24 PM

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തിനുള്ള പുതുക്കിയ യാത്രാ ഷെഡ്യൂൾ അന്തിമമായി. ഈ മാസം 21-ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി 24-നാണ് മടങ്ങുക. സുരക്ഷാ ക്രമീകരണങ്ങളിലും യാത്ര രീതികളിലുമുള്ള ലളിതമായ സമീപനമാണ് ഇത്തവണത്തെ സന്ദർശനത്തിലെ പ്രധാന പ്രത്യേകത.

സന്ദർശനത്തിന്റെ പ്രധാന വിവരങ്ങൾ

ഒക്ടോബർ 21-ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. 22-ന് രാവിലെ 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് തിരിക്കും. 10.20-ന് നിലയ്ക്കലിൽ എത്തിച്ചേരും. നിലയ്ക്കലിൽ നിന്ന് റോഡ് മാർഗ്ഗം പമ്പയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് തികച്ചും ലളിതമായ രീതിയിൽ സന്നിധാനത്തേക്ക് യാത്ര തിരിക്കും. വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കി, ദേവസ്വം ബോർഡിൻ്റെ പ്രത്യേക ഖുർഖാ ജീപ്പിലാണ് രാഷ്ട്രപതി മലകയറുക.

രാഷ്ട്രപതിക്കൊപ്പം നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ജീപ്പിൽ ഉണ്ടാവുക. മറ്റ് അകമ്പടി വാഹനങ്ങളോ സുരക്ഷാ വലയങ്ങളോ ഉണ്ടാകില്ല. രാഷ്ട്രപതിയുടെ സുരക്ഷാ പ്രോട്ടോക്കോളിൽ ഇത്രയധികം ലളിതമാക്കൽ വരുത്തുന്നത് ശ്രദ്ധേയമാണ്.

ദർശനവും മടക്കവും

ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 3 മണിയോടെ പമ്പയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി അവിടെ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.

ഒക്ടോബർ 22-ന് ശബരിമല ദർശനം പൂർത്തിയാക്കിയ ശേഷം 23-നും 24-നുമായി സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും രാഷ്ട്രപതി ദ്രൗപതി മുർമു മടങ്ങുക. സുരക്ഷാ മുൻഗണന നൽകുന്ന യാത്രകൾക്ക് വിപരീതമായി, ലളിതവും ഭക്തിസാന്ദ്രവുമായ ഒരു തീർത്ഥാടനം പൂർത്തിയാക്കാനാണ് രാഷ്ട്രപതി ലക്ഷ്യമിടുന്നത്.