Actress Assault case: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ
Actress Assault case judge honey m varghese: നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇരയായ ജഡ്ജിയാണ് ഹണി എം വർഗീസ്. വിഷയത്തിൽ സുപ്രീം കോടതി കോളേജിയം ഉടനെ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നീണ്ടുപോയതിനാൽ 9 വർഷത്തോളം വർഗീസിനെ തുടർച്ചയായി എറണാകുളത്ത് തന്നെ സേവനം ചെയ്യേണ്ടി വന്നിരുന്നു.....
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് ഹണി എം വർഗീസ്. വിഷയത്തിൽ സുപ്രീം കോടതി കോളേജിയം ഉടനെ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നീണ്ടുപോയതിനാൽ 9 വർഷത്തോളം ഹണി എം വർഗീസിന് തുടർച്ചയായി എറണാകുളത്ത് തന്നെ സേവനം ചെയ്യേണ്ടി വന്നിരുന്നു.
എന്നാൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളുമാണ് ഹണി എം വർഗീസ് നീ തേടിയെത്തിയത്.കേസിൽ ഉത്തരവ് പുറപ്പെടുവിപ്പിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെയുള്ള സൈബർ ആക്രമണത്തിനും വ്യക്തിഹത്യയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേരള ജുഡീഷ്യൽ ഓഫീസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ALSO READ:‘കോടതിയെ ബഹുമാനിച്ചില്ലെങ്കിൽ കർശന നടപടി’; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ജഡ്ജ് ഹണി എം വർഗീസ്
ജഡ്ജിക്ക് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും നിവേദനത്തിൽ അറിയിച്ചു. കൂടാതെ ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.