AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala gold scam: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനം ഞെട്ടിക്കുന്നത്; ഡാർക്ക് വെബ്ബിന് സമാനമായ തട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്

Sabarimala Gold Scam, Unnikrishnan Potty’s Shocking Influence: സ്വർണ്ണം പൂശിയ ശേഷം നടൻ ജയറാം ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തി. തുടർന്ന് വാഴക്കുളത്ത് വലിയൊരു ചടങ്ങോടെ പാളികൾ സ്ഥാപിക്കുന്നതിന് മുൻപ് വരെ പോറ്റി ഇത് സൂക്ഷിച്ചു.

Sabarimala gold scam: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനം ഞെട്ടിക്കുന്നത്; ഡാർക്ക് വെബ്ബിന് സമാനമായ തട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്
Unnikrishnan PottyImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 13 Oct 2025 | 08:22 AM

കൊച്ചി: ശബരിമലയിലെ സ്വർണ്ണം പൂശിയ വാതിൽ പാളികളുടെ കേടുപാടുകൾ തീർക്കുന്നതിലെ കുംഭകോണത്തിൽ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഞെട്ടിക്കുന്ന സ്വാധീനം വെളിപ്പെടുത്തി ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക രേഖകളിൽ സ്വർണ്ണം പൂശിയ പാളികൾ ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്താൻ പോറ്റിക്ക് സാധിച്ചു. മാത്രമല്ല, സംരക്ഷിത വസ്തുക്കൾ പോലും അപരിചിതർക്ക് കൈമാറാൻ ദേവസ്വം ഉദ്യോഗസ്ഥരെ ഇയാൾ സ്വാധീനിച്ചു.

2019 ജൂലൈ 19, 20 തീയതികളിൽ, പാളികൾ കൈമാറിയതായി മഹസറിൽ രേഖപ്പെടുത്തിയത് പോറ്റിയുടെ പേരിലായിരുന്നെങ്കിലും, ആ ദിവസങ്ങളിൽ ഇയാൾ ശബരിമലയിൽ ഉണ്ടായിരുന്നില്ല. അനന്തസുബ്രഹ്മണ്യം, ആർ. രമേശ് എന്നീ വ്യക്തികളാണ് പാളികൾ ഏറ്റുവാങ്ങിയത്. പോറ്റി, ധനികരായ ഭക്തരെ ഉൾപ്പെടുത്തി, രഹസ്യ ഇടപാടുകൾക്കായി ഒരു വലിയ ശൃംഖല തന്നെ രൂപപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാളികൾ കൊണ്ടുപോകാനായി എല്ലാ ഭരണപരമായ നടപടിക്രമങ്ങളും, മിനിറ്റ്‌സുകളും, മഹസറുകളും ഇയാൾ കൃത്യമായി ആസൂത്രണം ചെയ്തു.

പാളികൾ ശബരിമലയിൽ നിന്ന് മാറ്റിയ ശേഷം, പോറ്റി ഇത് വിവിധ നഗരങ്ങളിൽ കൊണ്ടുനടന്ന് 49 ദിവസമാണ് പ്രദർശിപ്പിച്ചത്. അനന്തസുബ്രഹ്മണ്യം പാളികൾ ബംഗളൂരുവിലേക്കും, അവിടെനിന്ന് ഹൈദരാബാദ് വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്കും എത്തിച്ചു. പാളികൾ കൈമാറിയതുമായി ബന്ധപ്പെട്ട് പോറ്റിയോ സ്മാർട്ട് ക്രിയേഷൻസോ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല.

സ്വർണ്ണം പൂശിയ ശേഷം നടൻ ജയറാം ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തി. തുടർന്ന് വാഴക്കുളത്ത് വലിയൊരു ചടങ്ങോടെ പാളികൾ സ്ഥാപിക്കുന്നതിന് മുൻപ് വരെ പോറ്റി ഇത് സൂക്ഷിച്ചു.

2020-ൽ വിഗ്രഹത്തിനുള്ള പീഠം പൂശാനുള്ള അപേക്ഷ നൽകി. അളവിൽ പിഴവുവന്നതിനാൽ തിരികെ കൊണ്ടുപോയ ഈ പീഠം പോറ്റി, തൻ്റെ സഹായിയായ വാസുദേവൻ്റെ വീട്ടിലാണ് ഒളിപ്പിച്ചത്. പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് ഇത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർ അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സ്വർണ്ണം പൂശിയ പാളികളെ ചെമ്പാണെന്ന് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ ബോധപൂർവം കൂട്ടുനിന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Follow Us