Rahul Mamkuttathil: യുവതിയുടെ മൊഴികളിൽ വൈരുധ്യം; രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ സംശയവുമായി കോടതി

Rahul Mamkootathil Second Assault Case: രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ കോടതിയുടെ ഭാ​ഗത്ത് നിന്ന് നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്.

Rahul Mamkuttathil: യുവതിയുടെ മൊഴികളിൽ വൈരുധ്യം; രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ സംശയവുമായി കോടതി

Rahul Mamkootathil

Published: 

10 Dec 2025 | 09:09 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ വിശദമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിൽ ആദ്യം പരാതിപ്പെടാതെ എന്തുകൊണ്ടാണ് കെപിസിസിക്ക് പരാതി നൽകിയതെന്നും പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിക്കുന്നു. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.

രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ കോടതിയുടെ ഭാ​ഗത്ത് നിന്ന് നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്. ഇത്രയും വലിയൊരു ​ഗൗരവകരമായ കുറ്റകൃത്യം നടന്നിട്ടും എന്തുകൊണ്ടാണ് ഈ പരാതി ഉന്നയിക്കാൻ വൈകിയതെന്നാണ് കോടതിയുടെ പ്രധാന ചോദ്യം.

Also Read: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ

പരാതിനൽകാൻ വൈകിയതിന് കാരണമായി തനിക്ക് രാഹുലിനെയും രാഹുലിന്റെ സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ് കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്. എന്നാൽ സംഭവം തൻ്റെ കുടുംബത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് പെൺകുട്ടി പിന്നീട് പറയുന്നത്. രാഹുൽ തന്നെ വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നതും പരാതിനൽകാൻ വൈകിയതിന് കാരണമായി പെൺകുട്ടി മറ്റൊരിടത്ത് പറഞ്ഞതായി കോടതി ചൂണ്ടികാട്ടുന്നു.

പരാതി നൽകാനുള്ള കാലതാമസം സംബന്ധിച്ച് പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ ഭാ​ഗത്ത് നിന്നുള്ള നിരീക്ഷണം. പ്രോസിക്യൂഷൻ ചില ചാറ്റുകളടക്കം കോടതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലയളവിന് ശേഷവും പ്രതിയും പരാതിക്കാരിയും ബന്ധം തുടർന്നതായി ചാറ്റുകളിൽനിന്ന് വ്യക്തമായതായും കോടതി വ്യക്തമാക്കി.

Follow Us
Related Stories
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം
Kerala Weather Update: എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം