Attacking Shop Owner: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അതിക്രമം; കൊല്ലത്ത് കടയുടമയായ യുവതിയെ മർദ്ദിച്ചയാൾ പിടിയിൽ

Clash Over Shawarma in Kollam: സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ കഴിക്കാൻ എത്തുകയായിരുന്നു. എന്നാൽ കടയിൽ രണ്ട് ഷവർമ്മ മാത്രമേ ബാക്കിയുള്ളുവെന്നും അത് നേരത്തെ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

Attacking Shop Owner: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അതിക്രമം; കൊല്ലത്ത് കടയുടമയായ യുവതിയെ മർദ്ദിച്ചയാൾ പിടിയിൽ

പിടിയിലായ സഹീർ (image credits: socail media)

Published: 

30 Sep 2024 | 07:34 AM

കൊല്ലം : പരവൂരിൽ കടയുടമയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോങ്ങാൽ സ്വദേശി സഹീർ(23) ആണ് പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ അതിക്രമം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ കഴിക്കാൻ എത്തുകയായിരുന്നു. എന്നാൽ കടയിൽ രണ്ട് ഷവർമ്മ മാത്രമേ ബാക്കിയുള്ളുവെന്നും അത് നേരത്തെ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

എന്നാൽ ഷവർമ കിട്ടാതെ ഇവിടെ നിന്ന് പോകില്ലെന്ന് വാശിപിടിച്ച സഹീർ കടയിൽ ബാക്കിയുണ്ടായിരുന്ന ഷവർമ്മ എടുക്കാൻ ശ്രമം നടത്തി. ഇതിനു പിന്നാലെ കടയുടമയായ യുവതി ഇത് തടയാൻ ശ്രമിക്കുന്നതിനിടെയിൽ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. തടസ്സംപിടിക്കാനെത്തിയ ജീവനക്കാരനെ ഷവര്‍മാ കത്തി ഉപയോഗിച്ച് വെട്ടുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നുമാണ് പരാതിയിൽ പറയുന്നു.

Also Read-Kerala Rain Alert: കോമോറിൻ മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, പിന്നാലെ ഇടിയും മിന്നലും

മദ്യ ലഹരിയിലായിരുന്നു യുവാക്കൾ ഇവിടെയെത്തിയതെന്ന് കടയുടമ സോണിയ പറഞ്ഞു. സംഭവം കണ്ട് പരിസരവാസികൾ ഓടികൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

അതേസമം കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. ആലപ്പുഴ പത്തിയൂർ, നഗരൂർചിറയിൽ രാജീവ് (41) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. രാജീവ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട്‌ പ്രദീപിന്റെ തലയിൽ കുത്തുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽനിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നിർദേശാനുസരണം എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ അബു താഹിർ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു