AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kaveri Engine: 70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ

Kaveri Engine Inflight Testing: ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും.

Neethu Vijayan
Neethu Vijayan | Published: 03 Jan 2025 | 11:47 AM
പ്രതിരോധ സാങ്കേതിക വിദ്യയിൽ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിൻ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണ പറക്കലിനാണ് ഒരുങ്ങുന്നത്.  സൈനീക ഉപയോഗത്തിന് സ്വന്തമായി നൂതന എഞ്ചിൻ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനാണ് ഈ സുപ്രധാന ചുവടുവെപ്പിലൂടെ സാധ്യമാകുന്നത്. (Image Credits: Social Media)

പ്രതിരോധ സാങ്കേതിക വിദ്യയിൽ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിൻ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണ പറക്കലിനാണ് ഒരുങ്ങുന്നത്. സൈനീക ഉപയോഗത്തിന് സ്വന്തമായി നൂതന എഞ്ചിൻ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനാണ് ഈ സുപ്രധാന ചുവടുവെപ്പിലൂടെ സാധ്യമാകുന്നത്. (Image Credits: Social Media)

1 / 5
ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്.  പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. (Image Credits: Social Media)

ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. (Image Credits: Social Media)

2 / 5
കാവേരി എഞ്ചിൻ നിലവിൽ 140 മണിക്കൂറിലധികം ടെസ്റ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്. ജിടിആർഇയുടെ ബെംഗളൂരുവിലെ സ്ഥാപനത്തിൽ 70 മണിക്കൂർ ഗ്രൗണ്ട് ടെസ്റ്റുകളും റഷ്യയിൽ 75 മണിക്കൂർ ആൾട്ടിറ്റ്യൂഡ് ടെസ്റ്റും നേരത്തെ നടത്തിയിരുന്നു. എഞ്ചിൻ്റെ മറ്റ് പരിശോധനകളും പൂർത്തിയാക്കിട്ടുണ്ടെന്നാണ് വിവരം. ഇനി നടക്കാൻ പോകുന്നത്  40,000 അടി ഉയരത്തിൽ എത്തിച്ചുള്ള പരീക്ഷണമാണ്. (Image Credits: Social Media)

കാവേരി എഞ്ചിൻ നിലവിൽ 140 മണിക്കൂറിലധികം ടെസ്റ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്. ജിടിആർഇയുടെ ബെംഗളൂരുവിലെ സ്ഥാപനത്തിൽ 70 മണിക്കൂർ ഗ്രൗണ്ട് ടെസ്റ്റുകളും റഷ്യയിൽ 75 മണിക്കൂർ ആൾട്ടിറ്റ്യൂഡ് ടെസ്റ്റും നേരത്തെ നടത്തിയിരുന്നു. എഞ്ചിൻ്റെ മറ്റ് പരിശോധനകളും പൂർത്തിയാക്കിട്ടുണ്ടെന്നാണ് വിവരം. ഇനി നടക്കാൻ പോകുന്നത് 40,000 അടി ഉയരത്തിൽ എത്തിച്ചുള്ള പരീക്ഷണമാണ്. (Image Credits: Social Media)

3 / 5
നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് ശേഷി തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ വ്യക്തമാകുക. (Image Credits: Social Media)

നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് ശേഷി തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ വ്യക്തമാകുക. (Image Credits: Social Media)

4 / 5
എൻജിൻ വിമാനത്തിന്റെ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നറിയുന്നതിനും പരീക്ഷണത്തിന് മുമ്പ് സാധിക്കും. ഇന്ത്യയുടെ യുദ്ധവിമാനമായ ഘട്ടക്കിൽ കാവേരി എൻജിൻ ഘടിപ്പിക്കാൻ സാധിക്കുമോ എന്നറിയാൻ ഈ പരീക്ഷണത്തിലൂടെ സാധിക്കും. ജിടിആർഇയിലെ 20 ശാസ്ത്രജ്ഞരും റഷ്യൻ വിദഗ്ധരും ചേർന്നാണ് ഈ നിർണായക പരീക്ഷണം വിലയിരുത്തുന്നത്. (Image Credits: Social Media)

എൻജിൻ വിമാനത്തിന്റെ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നറിയുന്നതിനും പരീക്ഷണത്തിന് മുമ്പ് സാധിക്കും. ഇന്ത്യയുടെ യുദ്ധവിമാനമായ ഘട്ടക്കിൽ കാവേരി എൻജിൻ ഘടിപ്പിക്കാൻ സാധിക്കുമോ എന്നറിയാൻ ഈ പരീക്ഷണത്തിലൂടെ സാധിക്കും. ജിടിആർഇയിലെ 20 ശാസ്ത്രജ്ഞരും റഷ്യൻ വിദഗ്ധരും ചേർന്നാണ് ഈ നിർണായക പരീക്ഷണം വിലയിരുത്തുന്നത്. (Image Credits: Social Media)

5 / 5
Follow Us