T20 world Cup: മധുര പതിനേഴിന്റെ നിറവിൽ ആദ്യ ടി20 ലോകകപ്പ് വിജയം, പാകിസ്താനെ തോൽപ്പിച്ച ധോണിയും സംഘവും

2007 T20 world Cup: 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2007 സെപ്റ്റംബർ 24-ന് ദക്ഷിണാഫ്രിക്ക വച്ചായിരുന്നു ആദ്യ കിരീടനേട്ടം.

T20 world Cup: മധുര പതിനേഴിന്റെ നിറവിൽ ആദ്യ ടി20 ലോകകപ്പ് വിജയം, പാകിസ്താനെ തോൽപ്പിച്ച ധോണിയും സംഘവും

Credits: Social Media

Published: 

24 Sep 2024 09:21 AM

ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കായികവിനോദമല്ല, ദെെവത്തെ പോലെയാണ് അതിനെ ആരാധധകർ നെഞ്ചോട് ചേർത്തിരിക്കുന്നത്. ഓരോ ലോകകപ്പും ഓരോ ആരാധകനും അത്രമേൽ പ്രധാനപ്പെട്ടതാണ്. ഏകദിനത്തിലെയും ടി20യിലെയും ഓരോ മത്സരവും ആരാധകരിൽ ലഹരി പിടിപ്പിക്കും.  ക്രിക്കറ്റ് ആരാധകർക്ക് ആവേശവും അർമ്മാദവുമാണ്. തോൽക്കുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് പാകിസ്താനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായത്. മഹാരഥന്മാരായ സച്ചിനും ​ഗാ​ഗുലിയും ദ്രാവിഡും മാറി നിന്ന കുട്ടി ക്രിക്കറ്റിൽ പുതിയ താരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങിയത്. നായകനായി ആരാധകരുടെ സ്വന്തം തല എംഎസ് ധോണി.

ആദ്യ മത്സരത്തിനിടെ പാകിസ്താനെതിരെ വിജയിച്ചതോടെ യുവ ടീമിനെ ആരാധകരും വിശ്വസിച്ചു. ബ്രോഡിനെതിരെ ഒരു ഓവറിലെ ആറ് പന്തിലും യുവരാജ് സിം​ഗ് സിക്സറടിച്ചതായിരുന്നു ടൂർണമെന്റിന്റെ ഹെെലെെറ്റ്. സെമിയിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യയുടെ മുന്നേറ്റം. ഹെയ്ഡനെയും ​ഗിൽ ക്രിസ്റ്റിനെയും പുറത്താക്കിയ ശ്രീശാന്തിന്റെ സെലിബ്രേഷൻ ഇന്നും ആരാധകരുടെ ഓർമ്മയിലുണ്ട്. ഫെെനലിൽ വീണ്ടും ഇന്ത്യ- പാകിസ്താൻ പോരാട്ടം. നിലവിലെ ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ ഇന്നിം​ഗ്സിൽ ഇന്ത്യ നേടിയത് 157 റൺസ്. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. ജോ​ഗീന്ദർ ശർമ്മയെ പന്തേൽപ്പിച്ച് നായകൻ എംഎസ് ധോണി ആരാധകരെ അമ്പരപ്പിച്ചു. ജോ​ഗീന്ദർ ഒരു വെെഡും സിക്സറും വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ മിസ്‌ബാ ഉൾ ഹഖിന് പിഴച്ചു. പന്ത് നേരെ ശ്രീശാന്തിന്റെ കെെകളിലേക്ക്. അങ്ങനെ കന്നി കുട്ടി ക്രിക്കറ്റിന്റെ കിരീടം ദക്ഷിണാഫ്രിക്കയിൽ നിന്ന് കടൽ കടന്ന് 2007 സെപ്റ്റംബർ 24ന് ഇന്ത്യയിലെത്തി.

ജൊഹന്നസ്‌ബർഗിൽ ഇന്ത്യ കിരീടമുയർത്തിയപ്പോൾ ഇർഫാൻ പത്താനായിരുന്നു മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 75 റൺസുമായി ഗൗതം ഗംഭീറായിരുന്നു ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ മിസ്‌ബാ ഉൾഹഖ് (47) ഭീഷണി ൻഉയർത്തിയെങ്കിലും ജോ​ഗീന്ദർ ശർമ്മയുടെ മീഡിയം പേസിൽ മൂന്ന് പന്ത് ബാക്കിനിൽക്കേ ഇന്ത്യ കിരീടത്തിലെത്തി. 19.3 ഓവറിൽ 152 റൺസുമായി പാകിസ്താൻ ഓൾഔട്ട്. 16 റൺസ് വഴങ്ങി പത്താനും, ആർപി സിംഗ് 26 റൺസ് വിട്ടുകൊടുത്തും മൂന്ന് വിക്കറ്റ് നേടി.

‌17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടി20 കിരീടം നേടുന്നത്. 2007-ൽ ടീമിലുണ്ടായിരുന്ന രോഹിത് ശർമ്മ ഇക്കുറി നായകനായെത്തിയാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം