Hamas Releases Hostages: വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെ കൂടി വിട്ടയച്ച് ഹമാസ്; ഇസ്രായേൽ 110 പലസ്തീനികളെ മോചിപ്പിക്കും

Hamas Releases 8 Hostages as Third Truce Begins: ഇസ്രായേലി വനിതാ സേനാംഗമായ ബെർഗരി എന്ന 20കാരിയെ ആണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പലസ്തീൻ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള ജബലിയിൽ വെച്ചാണ് ഇവരെ കൈമാറിയത്.

Hamas Releases Hostages: വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെ കൂടി വിട്ടയച്ച് ഹമാസ്; ഇസ്രായേൽ 110 പലസ്തീനികളെ മോചിപ്പിക്കും

ഹമാസ് ബന്ദിയാക്കി വെച്ചിരുന്ന ഇസ്രായേൽ വനിതയെ റെഡ്‌ക്രോസിന് കൈമാറുന്നു

Published: 

30 Jan 2025 | 11:48 PM

ജറുസലേം: വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണ സമയത്ത് പിടികൂടിയ മൂന്ന് ഇസ്രായേൽ പൗരന്മാരെയും, അഞ്ച് വിദേശികളെയും ആണ് ഹമാസ് വ്യാഴാഴ്ച വിട്ടയച്ചത്. ഇസ്രായേലി ബന്ദികളെയും, തായ് സ്വദേശികളായ അഞ്ച് പേരെയും ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രായേൽ സേന അറിയിച്ചു.

ഇസ്രായേലി വനിതാ സേനാംഗമായ ബെർഗറി എന്ന 20കാരിയെ ആണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പലസ്തീൻ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള ജബലിയിൽ വെച്ചാണ് ഇവരെ കൈമാറിയത്. ഇവർക്ക് പിന്നാലെ ആർബെൽ യെഹോഡ് എന്ന 29കാരനെയും, ഗാഡി മോസസ് എന്ന 20കാരനെയും കൈമാറി. മോചിപ്പിച്ച തായ് സ്വദേശികളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഹമാസ് എട്ട് തടവുകാരെ വിട്ടയച്ചതിന് പകരമായി 110 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും എന്നാണ് വിവരം.

ALSO READ: വാഷിംഗ്ടൺ വിമാനാപകടം; മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കണ്ടെടുത്തു

ജബാലിയ എന്ന നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമീപത്ത് വെച്ച് ബെർഗറിയെ റെഡ് ക്രോസിന് കൈമാറിയപ്പോൾ, ഖാൻ യൂനിസ് എന്ന നഗരത്തിൽ വെച്ചാണ് മറ്റുള്ളവരെ കൈമാറിയത്. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ വെച്ചായിരുന്നു രണ്ടിടങ്ങളും കൈമാറ്റം നടന്നത്. എന്നാൽ ബന്ദികളെ കൈമാറിയ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേൽ രംഗത്തെത്തി. മുഖം മറച്ച നിലയിൽ ഹമാസ് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും, അതിനാലാണ് ബന്ദികളുടെ കൈമാറ്റം നിർത്തിവെച്ചതെന്നും ഇസ്രായേൽ അറിയിച്ചു.

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 30 പേരടക്കം ആകെ 110 തടവുകാരെ മോചിപ്പിക്കാനായിരുന്നു ഇസ്രായേൽ തീരുമാനം. എന്നാൽ എല്ലാ ബന്ദികളുടെയും ‘സുരക്ഷിത മോചനം’ ഉറപ്പാക്കുന്നത് വരെ മറ്റുള്ള തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ