Hurricane Milton: അമേരിക്കന്‍ തീരംതൊട്ട് മില്‍ട്ടണ്‍; ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ്‌

Hurricane Milton in Florida: ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ 125ലേറെ വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ആളുകളോട് വീടുകളില്‍ നിന്ന് ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ളോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിലുള്ള അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു.

Hurricane Milton: അമേരിക്കന്‍ തീരംതൊട്ട് മില്‍ട്ടണ്‍; ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ്‌

മില്‍ട്ടണ്‍ ചുഴലിക്കാറ്റ്‌ (Spencer Platt/Getty Images)

Published: 

10 Oct 2024 | 12:09 PM

ന്യൂയോര്‍ക്ക്: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് (Hurricane Milton) അമേരിക്കയില്‍ തീരംതൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരമായ സീസ്റ്റകീയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്ത് നിലവില്‍ കനത്ത മഴയും ശക്തമായ കാറ്റുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് മില്‍ട്ടണ്‍ തീരംതൊട്ടത്. കാറ്റഗറി 3 ചുഴലിക്കാറ്റായാണ് മില്‍ട്ടണ്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി 2 ലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Nobel Prize 2024 : പ്രോട്ടീൻ ഘടന കൊണ്ടുപോയി ഇത്തവണത്തെ രസതന്ത്ര നൊബേൽ; പുരസ്കാരം പങ്കിട്ടത് മൂന്നുപേർ

ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ 125ലേറെ വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ആളുകളോട് വീടുകളില്‍ നിന്ന് ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ളോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിലുള്ള അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. നിലവില്‍ രണ്ടായിരത്തോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രദേശത്ത് വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഉഷ്ണമേഖലാ കൊടുങ്കാറ്റായ മില്‍ട്ടണ്‍ കരയിലേക്കെത്തിയപ്പോള്‍ വേഗത മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്നും 160 കിലോമീറ്ററിലേക്ക് കുറഞ്ഞു. ഫ്‌ളോറിഡയിലെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയുമെന്ന് അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തെ പ്രവചിച്ചിരുന്നു. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രദേശത്ത് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Also Read: Nobel Prize 2024: ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്കാരം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിൻ്റണിനും

ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. സെപ്റ്റംബര്‍ അവസാനത്തില്‍ നാശം വിതച്ചുകൊണ്ടെത്തിയ ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതം മാറും മുമ്പാണ് ഫ്‌ളോറിഡയെ തേടി മില്‍ട്ടണ്‍ എത്തിയത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹെലന്‍ വ്യാപക നാശം വിതച്ചത്. 230 ലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ഏതാണ്ട് 1287 കിലോമീറ്റർ ദൂരമാണ് ഹെലൻ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്.

Follow Us
Related Stories
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി