Kuwait Ministry of Health: ഗൾഫ് നഴ്സുമാർക്ക് തിരിച്ചടി; സർട്ടിഫിക്കറ്റ് പരിശോധന മൂലം ജോലി നഷ്ടപ്പെടുമോ?
Nurses may Loss their Job in Gulf : നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ലൈസൻസ് പുതുക്കുന്നതിനും പുതുതായി ജോലിക്ക് കയറുന്നതിനും യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാണ്. എന്നാൽ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്വാഡ്രബേ എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയ വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ നഴ്സിങ് കൗൺസിലുകളും സർവകലാശാലകളും സഹകരിക്കുന്നില്ല
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏർപ്പെടുത്തിയ പുതിയ സംവിധാനം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് നഴ്സുമാരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്നു. കുവൈത്ത്, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതല ക്വാഡ്രബേ എന്ന സ്വകാര്യ ഏജൻസിക്ക് കൈമാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ലൈസൻസ് പുതുക്കുന്നതിനും പുതുതായി ജോലിക്ക് കയറുന്നതിനും യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാണ്. എന്നാൽ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്വാഡ്രബേ എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയ വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ നഴ്സിങ് കൗൺസിലുകളും സർവകലാശാലകളും സഹകരിക്കുന്നില്ല എന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
പ്രധാന പ്രതിസന്ധികൾ
- ജനറൽ നഴ്സുമാർക്ക് നഴ്സിങ് കൗൺസിലുകളും ബിഎസ്‌സി ബിരുദധാരികൾക്ക് സർവകലാശാലകളുമാണ് വെരിഫിക്കേഷൻ രേഖകൾ നൽകേണ്ടത്. ഏജൻസി മാറ്റം സംബന്ധിച്ച് സർക്കാർ ഉത്തരവില്ലെന്ന് പറഞ്ഞ് അധികൃതർ ഈ നടപടികൾ വൈകിപ്പിക്കുന്നു.
- പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിൽ ഇത്തരം സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് പരിശോധന മുടങ്ങിയതോടെ പല നഴ്സുമാർക്കും ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
- മറ്റ് രാജ്യങ്ങളിൽ ഡേറ്റാഫ്ലോ എന്ന ഏജൻസിക്ക് കൂടി കരാർ ഉണ്ടെങ്കിലും കുവൈത്തിൽ ക്വാഡ്രബേ വഴി മാത്രമേ പരിശോധന സാധ്യമാകൂ. ഇത് കുവൈത്തിലെ മലയാളി നഴ്സുമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.