Domestic Violence UAE : ഗാർഹിക പീഡനത്തിനുള്ള പിഴത്തുക ഉയർത്തി; കനത്ത ശിക്ഷ നൽകുമെന്ന് യുഎഇ

UAE Introduces Stricter Fines For Domestic Violence : യുഎഇയിൽ ഗാർഹിക പീഡനത്തിനുള്ള ശിക്ഷ വർധിപ്പിച്ച് യുഎഇ. പിഴത്തുക ഉയർത്തിയ അധികൃതർ പുതിയ നിയമത്തിന് കീഴിൽ ഇരകൾക്ക് കൂടുതൽ സംരക്ഷണം കിട്ടുമെന്ന് അവകാശപ്പെടുന്നു.

Domestic Violence UAE : ഗാർഹിക പീഡനത്തിനുള്ള പിഴത്തുക ഉയർത്തി; കനത്ത ശിക്ഷ നൽകുമെന്ന് യുഎഇ

ഗാർഹിക പീഡനം (Image Credits - piccerella/E+/Getty Images)

Published: 

11 Oct 2024 | 01:24 PM

ഗാർഹിക പീഡനത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് യുഎഇ. സർക്കാരിൻ്റെ ഔദ്യോഗിക ഗസറ്റിൽ പങ്കുവച്ച വിവരത്തിലാണ് പുതിയ നിയമത്തെപ്പറ്റി പൊതുജനങ്ങളെ അറിയിച്ചത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളോട് മൃദുസമീപനമില്ലെന്നും നിയമം പറയുന്നു. കുറ്റവാളികൾക്കുള്ള പിഴത്തുക ഉയർത്തുകയും ചെയ്തു.

വിവിധ തരത്തിലുള്ള ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷനൽകുക എന്നതാണ് പുതിയ നിയമം. ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തികപരമായ പീഡനങ്ങൾക്കൊക്കെ കടുത്ത ശിക്ഷ നൽകും. ഇരയാക്കപ്പെടുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുകയാണ് നിയമം കർക്കശമാക്കുന്നതിലൂടെ യുഎഇയുടെ ലക്ഷ്യം. കുറ്റകൃത്യം തെളിയിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം 50000 ദിർഹം വരെയുള്ള പിഴയും ചുമത്തും. പീഡനത്തെപ്പറ്റി പരാതിനൽകാത്തവർക്ക് 5000 മുതൽ 10,000 ദിർഹം വരെ പിഴയടയ്ക്കേണ്ടിവരും. വ്യാജ പരാതിനൽകുന്നവർക്കും ഇതേ പിഴ തന്നെയാണ് അടയ്ക്കേണ്ടിവരിക.

Also Read : Jeshoreshwari Temple: നരേന്ദ്ര മോദി സമർപ്പിച്ച കിരീടം കവർന്നു; സംഭവം ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ

ഇര കുറ്റവാളിയുടെ മാതാപിതാക്കളോ ഗർഭിണിയായ യുവതിയോ കുട്ടിയോ 60 വയസിന് മുകളിൽ പ്രായമുള്ളയാളോ അംഗവൈകല്യമുള്ളയാളോ ഒക്കെയാണെങ്കിൽ ശിക്ഷ കടുപ്പിക്കും. ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ മറ്റൊരു ഗാർഹിക പീഡനം നടത്തിയാൽ അതിനുള്ള ശിക്ഷയും വളരെ ഗുരുതരമായിരിക്കും.

നിയമത്തിന് കീഴിൽ സംരക്ഷണം ലഭിച്ച ഒരു വ്യക്തിയെ വീണ്ടും ശല്യപ്പെടുത്തിയാൽ തടവും 5000 മുതൽ 10000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരത്തിൽ സംരക്ഷണൽ ലഭിച്ച വ്യക്തിയെ ശാരീരികമായി ഉപദ്രവിച്ചാൽ ചുരുങ്ങിയത് ആറ് മാസത്തെ തടവും 10000 മുതൽ 1,00,000 ദിർഹം വരെ പിഴയുമാവും ശിക്ഷ. ഗാർഹിക പീഡനത്തിനിരയായവരുടെ വിവരങ്ങൾ പുറത്തുവിടുന്നവർ തടവും 20000 ദിർഹം വരെ പിഴയും ഒടുക്കണം. ഗാർഹിക പീഡന പരാതിനൽകിയവരെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം 10000 മുതൽ 50000 ദിർഹം വരെ പിഴയടയ്ക്കണം.

വീട്ടിലെയും ഓഫീസിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുമൊക്കെ പീഡനങ്ങളിൽ പരാതിപ്പെടാം. അത് ശാരീരിക പീഡനം തന്നെയാവണമെന്നില്ല. മാനസികമായ പീഡനങ്ങൾക്കും സാമ്പത്തികമായ പീഡനങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും ഇരകൾക്ക് ഈ നിയമത്തിന് കീഴിൽ പരാതിപ്പെടാം. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് പുതിയ നിയമം ഏറെ ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.

 

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം