AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran-US Conflict: എണ്ണവില കുതിച്ചുയരുന്നു; ഇറാനിയന്‍ കപ്പലുകളുടെ ഉപരോധം പിന്‍വലിച്ച് യുഎസ്

Middle East War Update: ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും കണക്കുക്കൂട്ടലുകള്‍ പിഴച്ചതായാണ് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രതികരണം. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെല്ലാം മരിച്ചാല്‍ ഇറാനികള്‍ ഭയവും നിരാശയും ഉണ്ടാകുമെന്നായിരുന്നു അവരുടെ ധാരണ. ഇതുവഴി ഇറാന്‍ കീഴടക്കി രാജ്യത്തെ വിഭജിക്കാമെന്ന മോഹം അവര്‍ക്കുണ്ടായിരുന്നു അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം.

Iran-US Conflict: എണ്ണവില കുതിച്ചുയരുന്നു; ഇറാനിയന്‍ കപ്പലുകളുടെ ഉപരോധം പിന്‍വലിച്ച് യുഎസ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Updated On: 21 Mar 2026 | 06:14 AM

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം തകര്‍ന്നത് ലോകത്തെ ഊര്‍ജ വിതരണം. ക്രൂഡ് ഓയില്‍ കുതിച്ചുയരാന്‍ തുടങ്ങിയതിന് പിന്നാലെ ഇറാനിയന്‍ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചു. മാര്‍ച്ച് 19 വരെ കപ്പലുകള്‍ എണ്ണ ഇറക്കുമതി ചെയ്യാമെന്ന് യുഎസ് ട്രഷറി അറിയിച്ചു. എന്നാല്‍ ക്യൂബ ഉത്തര കൊറിയ, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതികള്‍ക്ക് ഇത് ബാധകമല്ല.

മാര്‍ച്ച് 20ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും എത്തിക്കാന്‍ ഇറാനെ അനുവദിക്കുന്നുവെന്നാണ് ട്രഷറി പ്രസ്താവനയില്‍ പറയുന്നത്. യുദ്ധം അവസാനമില്ലാതെ തുടര്‍ന്നതോടെ ഇന്ധന വില റെക്കോഡ് വേഗത്തില്‍ ഉയരാന്‍ തുടങ്ങിയിരുന്നു.

ഇറാനുമായി ഉടന്‍ കരാറിന് ഇല്ലെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നുണ്ട്. തങ്ങള്‍ക്കാണ് യുദ്ധത്തില്‍ മേല്‍ക്കൈയെന്നും അതിനാല്‍ തന്നെ വെടിനിര്‍ത്തലിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും കണക്കുക്കൂട്ടലുകള്‍ പിഴച്ചതായാണ് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രതികരണം. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെല്ലാം മരിച്ചാല്‍ ഇറാനികള്‍ ഭയവും നിരാശയും ഉണ്ടാകുമെന്നായിരുന്നു അവരുടെ ധാരണ. ഇതുവഴി ഇറാന്‍ കീഴടക്കി രാജ്യത്തെ വിഭജിക്കാമെന്ന മോഹം അവര്‍ക്കുണ്ടായിരുന്നു അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം.

Also Read: ​​Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം

അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ ഇറാന്‍ 10 ഡ്രോണുകളാണ് സൗദിയിലേക്ക് അയച്ചത്. ഇതെല്ലാം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Follow Us