Wife Fight With Alligator: ‘ ഈ ഭാര്യയാണ് ഹീറോ’; മുതലയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച് സ്ത്രീ

Wife Fight With Alligator: സ്വന്തം ജീവൻ പോലും വകവയ്ക്കാതെ മുതലയുടെ ആക്രമത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച സ്ത്രീയാണ് ഇപ്പോൾ വാർത്തകളിലെ താരം. വെറും തക്കാളി കൂന ഉപയോഗിച്ച് 8 അടിയോളം നീളമുള്ള മുതലയെ ആണ് ഇവർ നേരിട്ടത്. 

Wife Fight With Alligator:  ഈ ഭാര്യയാണ് ഹീറോ; മുതലയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച് സ്ത്രീ

മുതല

Published: 

12 Apr 2025 | 06:10 PM

ജീവിത പങ്കാളിയെ കൊല്ലുകയും മർദിക്കുകയും ചെയ്യുന്നതിന്റെ നിരവധി വാർത്തകൾ ദിവസവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ മുതലയുടെ ആക്രമത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച സ്ത്രീയാണ് ഇപ്പോൾ വാർത്തകളിലെ താരം. വെറും തക്കാളി കൂന ഉപയോഗിച്ച് 8 അടിയോളം നീളമുള്ള മുതലയെ ആണ് ഇവർ നേരിട്ടത്.

55 വയസിനും അതിന് മുകളിലും പ്രായമായവർക്കായുള്ള സൗത്ത് കരോലിനയിലെ താമസസ്ഥലത്താണ് സംഭവം. ജോയും ഭാര്യ മരിയൻ റോസറും ഇവിടെ താമസിക്കുന്ന ദമ്പതികളാണ്. ഇരുവരും പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു മുതലയുടെ ആക്രമണം.

ALSO READ: ലണ്ടന്‍ ഉപേക്ഷിച്ച് മില്യണയർമാര്‍, വന്‍ കൊഴിഞ്ഞുപോക്ക്; കാരണം ഇതാണ്‌

തോട്ടത്തിലെ കുളത്തിന് സമീപം ജോലി ചെയ്യുകയായിരുന്നു ജോ. ഈ സമയത്താണ് 8 അടിയോളം നീളമുള്ള മുതല ജോയെ ആക്രമിക്കുന്നത്.  മുതലയെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും എങ്ങനെയും തന്റെ ഭർത്താവിനെ രക്ഷിക്കാൻ മരിയൻ തീരുമാനിക്കുകയായിരുന്നു.

സമീപത്ത് കിടന്ന തക്കാളി കൂനയാണ് ആദ്യം മരിയനുടെ കണ്ണിൽപ്പെട്ടത്. അതുപയോ​ഗിച്ച് മുതലയെ ആക്രമിച്ചു. മുതല ജോയുടെ കാലിൽ കടിച്ചപ്പോൾ മരിയ തക്കാളി കൂന ഉപയോ​ഗിച്ച് മുതലയുടെ കണ്ണിൽ കുത്തുകയായിരുന്നു.

ആക്രമണത്തിനിടെ കാലിലും തലയിലും പരിക്കേറ്റ ജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് മരിയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ