AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമോ? മറുപടി, ജീവനക്കാർക്ക് തിരിച്ചടി!

8th Pay Commission and OPS Updates: എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ, ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമോ എന്നത് സംബന്ധിച്ച് പാർലമെന്റിൽ പുതിയ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

8th Pay Commission: പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമോ? മറുപടി, ജീവനക്കാർക്ക് തിരിച്ചടി!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Jul 2026 | 12:24 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ, കാത്തിരിപ്പിനിടയിലും ജീവനക്കാർക്ക് തിരിച്ചടി നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (Old Pension Scheme) പുനഃസ്ഥാപിക്കുമോ എന്നത് സംബന്ധിച്ച് പാർലമെന്റിൽ പുതിയ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമോ?

രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി, കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി. ഇതോടെ ഭൂരിഭാഗം ജീവനക്കാർ നിരാശയിലാണ്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ളത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി, എഐഡിഇഎഫ് , റെയിൽവേ-പോസ്റ്റൽ യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ എട്ടാം ശമ്പള കമ്മീഷനോട് OPS തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു.

ALSO READ: ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!

യൂണിയനുകളുടെ നിലപാട്

നിലവിലെ നാഷണൽ പെൻഷൻ സിസ്റ്റം വിപണി അധിഷ്ഠിതമായതുകൊണ്ട്, കുറഞ്ഞ ശമ്പള സ്കെയിലിലുള്ളവർക്കും വൈകി ജോലിയിൽ പ്രവേശിച്ചവർക്കും ഉറപ്പുള്ള പെൻഷൻ ലഭിക്കുന്നില്ലെന്നാണ് യൂണിയനുകളുടെ വാദം. കൂടാതെ, കേന്ദ്ര സർക്കാർ ബദലായി അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീമിലും (UPS) ജീവനക്കാർ തൃപ്തരല്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

യോഗ്യരായ 26 ലക്ഷത്തിലധികം എൻ.പി.എസ് വരിക്കാരിൽ 1.22 ലക്ഷത്തോളം പേർ മാത്രമാണ് യു.പി.എസ് തെരഞ്ഞെടുത്തത്. അതിനാൽ പഴയ പെൻഷൻ പദ്ധതി തന്നെയാണ് ഏക ശാശ്വത പരിഹാരമെന്ന് സംഘടനകൾ വാദിക്കുന്നു. 2004 ജനുവരി 1-നോ അതിനുശേഷമോ സർവീസിൽ കയറിയ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ NPS, UPS എന്നിവ തന്നെയാണ് പെൻഷൻ ഓപ്ഷനുകളായി തുടരുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയരുന്നുണ്ടെങ്കിലും, തൽക്കാലം OPS തിരികെ കൊണ്ടുവരില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാർ.

NPS ഉം UPS ഉം തമ്മിലുള്ള വ്യത്യാസം

  1. എൻപിഎസിൽ പെൻഷൻ തുക നിശ്ചയിച്ചിട്ടില്ല. നിങ്ങളുടെ പണം ഓഹരി വിപണിയിലും ബോണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നു, അതിനാൽ പെൻഷൻ പൂർണ്ണമായും വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.
  2. യുപിഎസിൽ ഇതൊരു ‘ഗ്യാരണ്ടീഡ് പെൻഷൻ പദ്ധതി’ ആണ്. ഇതിൽ, വിരമിച്ച ശേഷം നിങ്ങൾക്ക് ഒരു നിശ്ചിത പെൻഷൻ നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു.
  3. എൻപിഎസിൽ പണം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിപണി ഇടിഞ്ഞാൽ, നിങ്ങളുടെ വരുമാനവും പെൻഷൻ തുകയും കുറഞ്ഞേക്കാം.
  4. യുപിഎസിൽ വരുമാനവുമായോ വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായോ ഇതിന് ബന്ധമില്ല. സർക്കാർ പെൻഷൻ ഉറപ്പ് നൽകുന്നു, അതിനാൽ ജീവനക്കാർക്കുള്ള അപകടസാധ്യത പൂജ്യമാണ്.
  5. എൻപിഎസിൽ വിരമിക്കൽ സമയത്ത് നിങ്ങളുടെ നിക്ഷേപിച്ച പണത്തിന്റെ 60% ഒറ്റത്തവണയായി പിൻവലിക്കാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും.
  6. യുപിഎസിൽ വലിയ തുക ഒറ്റത്തവണയായി നൽകുന്നതിനുപകരം, എല്ലാ മാസവും സ്ഥിരവും സ്ഥിരവുമായ പെൻഷൻ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
  7. എൻപിഎസിൽ ‘മിനിമം പെൻഷൻ’ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ ഫണ്ട് കൂടുന്തോറും നിങ്ങൾക്ക് കൂടുതൽ പെൻഷൻ ലഭിക്കും.
  8. യുപിഎസിൽ ഇതിന് ഒരു മിനിമം സുരക്ഷയുണ്ട്. ഒരു ജീവനക്കാരൻ കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, വിരമിച്ചതിന് ശേഷം പ്രതിമാസം 10,000 രൂപ കുറഞ്ഞത് പെൻഷൻ ഉറപ്പുനൽകുന്നു.

English Summary:

Central Government has reiterated in Parliament that there is no proposal to restore the Old Pension Scheme (OPS) for central government employees, despite repeated demands from various employee organisations in connection with the 8th Pay Commission.

Follow Us