Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വില അറിഞ്ഞ് പ്ലാൻ ചെയ്യാം; ഇന്നത്തെ നിരക്ക്
Kerala Gold and Silver Rate Today: ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തവിപണിയിലും പ്രതിഫലിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, പവന് 16,395 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണഗതിയിൽ യുദ്ധം തുടങ്ങിയാൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി.

Gold Price
സാധാരണക്കാരുടെ ആശങ്ക നിലനിർത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തി. 1,320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,360 രൂപയായി. വിപണി വില 1,09,360 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഗ്രാമിന് 13,670 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് വില.
മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഏപ്രിലിലും തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. ഏപ്രിൽ ഒന്നാം തീയതി രാവിലെ 111080 രൂപ, ഉച്ചയ്ക്ക് ശേഷം 1,12,160 രൂപ, രണ്ടാം തീയതി രാവിലെ 111040 രൂപ, ഉച്ചയ്ക്ക് ശേഷം 1,09,240 രൂപ, 3, 4, 5 തീയതികളിൽ 1,10,680 രൂപ എന്നിങ്ങനെയായിരുന്നു വിലയുടെ സഞ്ചാരം.
വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തവിപണിയിലും പ്രതിഫലിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, പവന് 16,395 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണഗതിയിൽ യുദ്ധം തുടങ്ങിയാൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി.
ALSO READ: യുദ്ധം തീര്‍ന്നില്ലെങ്കില്‍ സ്വര്‍ണം വാങ്ങാം; സ്വര്‍ണവില ഇനിയെങ്ങോട്ട്?
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വില കൂടിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വില കുതിച്ചതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കൂടി. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും വില ഇടിയുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഏകദേശം രണ്ട് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇറാനും യുഎസും ചർച്ചകൾ നടത്തുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള സൂചനകളാണ് വീണ്ടും സ്വർണത്തിന്‍റെ ഡിമാൻഡ് കൂട്ടിയത്.