Government Employees Salary: സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കും? കാരണം
Government Employees Salary Issue: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ജില്ലാ കളക്ടർ എല്ലാ വകുപ്പ് അധികാരികൾക്കും ജില്ലാ സിവിൽ സിവിൽ സപ്ലൈ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
മലപ്പുറം: അർഹതയില്ലാത്ത മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ (Government Employees Salary) ഈ മാസത്തെ ശമ്പളം തടഞ്ഞുവച്ചേക്കും. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്നുവെന്ന പരാതിയിലാണ് നടപടി. ചില സർക്കാർ ജീവനക്കാർ അർഹതയില്ലാതെ റേഷൻ സാധനങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായാണ് പരാതി. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഭക്ഷ്യ വിജിലൻസ് സമിതിക്ക് മുമ്പാകെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ജില്ലാ കളക്ടർ എല്ലാ വകുപ്പ് അധികാരികൾക്കും ജില്ലാ സിവിൽ സിവിൽ സപ്ലൈ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ ഓരോ ഓഫീസിന്റെയും ചുമതലയുള്ള മേധാവികൾ തങ്ങളുടെ കീഴിലുള്ള ജീവനക്കാരോടും റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകി.
ഈ റേഷൻ കാർഡുകൾ പരിശോധിച്ച് ജീവനക്കാർ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതല്ലെന്ന് പരിശോധിക്കണം. ഇത് ഉറപ്പാക്കിയ ശേഷം മാത്രമെ ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്പളം അനുവദിക്കാവൂ എന്നാണ് ഉത്തരവ്. പരിശോധനയിൽ മുൻഗണനാ വിഭാഗത്തിൽ ഏതെങ്കിലും ജീവനക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം ജോലി; പുതിയ ലേബര്‍ കോഡിലെ തൊഴില്‍ സമയം അറിയാമോ?
മുൻഗണനാ കാർഡുള്ളവർ ചെയ്യേണ്ടത്
സർക്കാർ ജോലി കിട്ടിയതോടെ മുൻഗണനാ കാർഡിൽ നിന്ന് സ്വയം ഒഴിയേണ്ടതാണ്. അതിന് ശേഷം കൈവശം പുതിയ റേഷൻ കാർഡ് ഇല്ലാത്തവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കണം. പഴയ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിമാറ്റിയതിന് ശേഷമുള്ള പ്രിന്റ് ഹാജരാക്കുകയും ചെയ്യണം.
പുതുതായി ജോലിക്ക് കയറിയവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പരിശോധന നടത്തുന്നത്. എങ്കിലും ജോലിയിൽ കയറി വർഷങ്ങളായിട്ടും മുൻഗണനാ കാർഡ് കൈവശം വയ്ക്കുന്നവർ ഉണ്ടെന്ന തരത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ റേഷൻ വാങ്ങിയവരിൽ നിന്ന് കമ്പോള വില കണക്കാക്കി തുക തിരിച്ചുപിടിക്കാനാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പിന്റെ നിലവിലെ നീക്കം.