NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു

NTA Launches New Website for NEET; 2025-ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, സിറ്റി ഇന്റിമേഷൻ സ്ലിപ്, ഉത്തര സൂചിക, ഫലം തുടങ്ങിയവ പുതിയ വെബ്‌സൈറ്റ് വഴിയാണ് പുറത്തുവിടുക.

NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു

Representational Image

Updated On: 

01 Jan 2025 | 07:42 PM

ന്യൂഡൽഹി: 2025 നീറ്റ് യുജി പരീക്ഷയുടെ സിലബസ് പുറത്തുവിട്ട് എൻടിഎ. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സിലബസിന്റെ പൂർണരൂപം പരിശോധിക്കാവുന്നതാണ്. അതിനിടെ, നീറ്റ് യുജി പ്രവേശന പ്രക്രിയകൾക്ക് വേണ്ടി മാത്രമായി എൻടിഎ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. അപേക്ഷാ രജിസ്ട്രേഷൻ, പുതിയ അപ്‌ഡേറ്റുകൾ, തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി പുതിയ വെബ്സൈറ്റിലായിരിക്കും ലഭ്യമാവുക.

neet.nta.nic.in എന്നതാണ് നീറ്റ് യുജിയുടെ പുതിയ ഔദ്യോഗിക വെബ്‌സൈറ്റ്. 2025-ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, സിറ്റി ഇന്റിമേഷൻ സ്ലിപ്, ഉത്തര സൂചിക, ഫലം തുടങ്ങിയവ പുതിയ വെബ്‌സൈറ്റ് വഴിയാണ് പുറത്തുവിടുക. പുതിയ അപ്‌ഡേറ്റുകൾ വിട്ടുപോകാതിരിക്കാൻ ഈ വെബ്‌സൈറ്റ് പിന്തുടരുക.

നീറ്റ് യുജി 2025 സിലബസ്

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജുകളിൽ എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ എൻടിഎ ആണ് പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ മുതല്‍ ഫലം വരെയുള്ള നീറ്റ് പരീക്ഷയുടെ എല്ലാ കാര്യങ്ങളും നടത്തി വരുന്നത്.

ദേശീയ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യുജിഎംഇബി) ആണ് നീറ്റ് യുജി 2025 സെഷൻ പരീക്ഷയുടെ സിലബസ് പുറത്തുവിട്ടത്. ഇതിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ വിശദ വിവരണം സിലബസിൽ ഉൾപ്പെടുന്നു.

ALSO READ: എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറാകാം; 600 ഒഴിവുകൾ, 85,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

നീറ്റ് യുജി 2025 സിലബസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘ലേറ്റസ്റ്റ് @ NTA’ എന്ന വിഭാഗത്തിന് കീഴിലുള്ള “നീറ്റ് (UG) 2025 പരീക്ഷയ്ക്കുള്ള സിലബസ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ സ്ക്രീനിൽ ഒരു പിഡിഎഫ് ദൃശ്യമാകും. ഇതിൽ സിലബസ് വിശദമായി പരിശോധിക്കാം.
  • ശേഷം ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ എൻടിഎ നേരത്തെ പുറത്തു വിട്ടിരുന്നു. മാർഗ്ഗനിർദ്ദേശങ്ങളിൽ പുതിയ മാറ്റങ്ങൾ വരികയാണെങ്കിൽ അത് എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. അതിനാൽ, പുതിയ അപ്‌ഡേറ്റുകൾക്കായി നീറ്റ് യുജിയുടെ പുതിയ വെബ്‌സൈറ്റ് പിന്തുടരുക.

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായ പരിധി 17 വയസ്സാണ്. 3 മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ള പരീക്ഷയാണ് നടത്തുക. ഇതിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങൾക്കാണ് ഉദ്യോഗാർത്ഥികൾ ഉത്തരം നൽകേണ്ടത്. ഓരോ ശരി ഉത്തരത്തിന് 4 മാർക്ക് വീതവും, ഓരോ തെറ്റുതരത്തിന് 1 മാർക്കിൻ്റെ നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി