NEET-UG 2024 : നീറ്റ് പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇനി പുനപരീക്ഷയില്ല

Supreme Court refuses to cancel NEET-UG 2024: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

NEET-UG 2024 : നീറ്റ് പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇനി പുനപരീക്ഷയില്ല

New Delhi: Students during a protest over the NEET-UG and UGC-NET examinations issue, in New Delhi, Thursday, June 20, 2024. PTI Photo

Published: 

23 Jul 2024 | 05:49 PM

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിസമ്മതിച്ചു. നീറ്റ്-യുജി പരീക്ഷ റദ്ദാക്കുന്നത് ന്യായമല്ലെന്നും വ്യാപകമായ രീതിയിൽ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുതിയ നീറ്റ്-യുജി പരീക്ഷയ്ക്ക് നിർദ്ദേശം നൽകിയാൽ അത് രണ്ട് ദശലക്ഷം വിദ്യാർത്ഥികളെ പ്രതി കൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അഡ്മിഷൻ ഷെഡ്യൂൾ തടസ്സപ്പെടുമെന്നും ഭാവിയിൽ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ലഭ്യതയിലും പ്രശ്നമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ്-യുജി പരീക്ഷ 2024 മെയ് 5-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയിരുന്നുവെങ്കിലും പേപ്പർ ചോർച്ചയും ക്രമക്കേടും ആരോപിച്ച് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് വിവാദമായി.

പരീക്ഷാ നടത്തിപ്പിൽ ഗ്രേസ് മാർക്ക്, പേപ്പർ ചോർച്ച, തെറ്റായ മാർക്കിംഗ് എന്നിങ്ങനെ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ ഉള്ളതിനാൽ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നേരത്തെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും ഇന്ത്യാ ഗവൺമെൻ്റും വാദത്തിനിടെ പരീക്ഷ റദ്ദാക്കിയതിനെ എതിർത്തിരുന്നു.

ALSO READ – വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

പരീക്ഷയുടെ ഡാറ്റ വിശകലനം ചെയ്ത ഐഐടി മദ്രാസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കുന്നതിനെ എൻടിഎയും സർക്കാരും എതിർത്തിരുന്നു. കൂടാതെ ഫലങ്ങളിൽ ക്രമക്കേട് ഇല്ലെന്നാണ് ഡാറ്റാ വിശകലനം ചെയ്തപ്പോൾ മനസ്സിലായതെന്നും കോടതി നിരീക്ഷിച്ചു.

പരീക്ഷയെഴുതിയ 155 ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ചോദ്യപേപ്പർ ചോർന്നതിലൂടെ ഗുണം ലഭിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും സോളിസിറ്റർ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ലക്ഷക്കണക്കിനു കുട്ടികൾ കേസിന്റെ തീർപ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി പറഞ്ഞു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ചില പ്രദേശങ്ങളിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

Follow Us
Related Stories
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍