മുന്നിൽ മരിച്ച് മാസങ്ങളായ മോനിഷ; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ മണിയൻപിള്ള രാജു

Maniyan Pilla Raju about Monisha: പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്

മുന്നിൽ മരിച്ച് മാസങ്ങളായ മോനിഷ; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ മണിയൻപിള്ള രാജു

Maniyanpilla Raju, Monisha

Updated On: 

04 Feb 2025 | 02:05 PM

പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ അലിഞ്ഞ് ചേർന്നതായിരുന്നു മലയാളി പ്രേക്ഷകർക്ക് മോനിഷ എന്ന് താരത്തോടുള്ള ഇഷ്ടം. ഇത്തരത്തിൽ മോനിഷ എന്ന കലാകാരി ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ആട്ടി ഉറപ്പിച്ച അത്തരം നിരവധി വേഷങ്ങളുണ്ട്. പ്രശസ്തിയുടെ ഉയരങ്ങളിലെത്തി നിൽക്കുമ്പോഴായിരുന്നു വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം ആ താരത്തെ കവർന്നെടുത്തത്.  മൂന്നാം കണ്ണ് എന്ന തമിഴ് ചിത്രത്തിലായിരുന്നു മോനിഷ ഏറ്റവും അവസാനം അഭിനയിച്ചതും. മോനിഷയുടെ മരണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മോനിഷയെ താൻ കണ്ടത് പങ്ക് വെച്ച മണിയൻ പിള്ള രാജുവിൻ്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മഴവിൽ മനോരമക്ക് ജഗദീഷിനൊപ്പം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ സംഭവം വെളിപ്പെടുത്തിയത്.

പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്. അങ്ങനെ റൂമിൽ കിടക്കുന്നതിനിടയിൽ രാത്രിയിൽ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ മുന്നിൽ ‘മോനിഷ’ സൂര്യകാന്തിപ്പൂക്കളുള്ള ഒരു പ്രത്യേക ഡിസൈൻ ചുരിദാർ ആയിരുന്നു മോനിഷ അണിഞ്ഞിരുന്നത്.

Also Read: Sai Pallavi – Sandeep Reddy Vanga: ‘സ്ലീവ്‌ലസ് പോലും ധരിക്കില്ല; അതുകൊണ്ടാണ് അർജുൻ റെഡ്ഡിയിൽ സായ് പല്ലവിയെ പരിഗണിക്കാതിരുന്നത്’: വെളിപ്പെടുത്തി സന്ദീപ് വാങ്ക റെഡ്ഡി

ഞാൻ എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചു? അമ്മ ഷോപ്പിംഗിനോ മറ്റോ പോയതാണെന്ന് പറഞ്ഞു. പെട്ടെന്ന് കറൻ്റ് പോയി ഞാൻ ഞെട്ടി എണീറ്റും വല്ലാതെ പേടിച്ച് വിയർത്തിരുന്നു- അദ്ദേഹം പറഞ്ഞു.പിറ്റേന്ന് ഞാനീ സംഭവം മോഹൻലാലിനോട് പറഞ്ഞപ്പോൾ ലാലാണ് പറഞ്ഞത് കമലദളം എന്ന ചിത്രത്തിൻ്റെ 100-ാം ദിവസ ചടങ്ങിൽ മോനിഷ താമസിച്ചിരുന്നത് 505-ലായിരുന്നു എന്നും അന്നവർ ഇട്ടിരുന്ന ഡ്രസ്സ് ആ സൂര്യകാന്തിപ്പൂക്കളുള്ള ചുരിദാറും ആയിരുന്നുവത്രെ.

മണിയൻപിള്ളി രാജു പറഞ്ഞ വാക്കുകൾ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ അന്ന് മോഹൻലാൽ മണിയൻപിള്ള രാജുവിനെ പറ്റിക്കാൻ പറഞ്ഞാതായിരിക്കാം എന്ന് ഒരു വിഭാഗം പറയുന്നുണ്ട്. സംഭവം എന്തായാലും വളരെ അധികം ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.1992- ഡിസംബർ-5ന് ആലപ്പുഴ ചേർത്തലയിൽ താൻ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചാണ് മോനിഷ മരിച്ചത്. അമ്മ ശ്രീദേവിയും അപ്പോൾ മോനിഷക്കൊപ്പം ഉണ്ടായിരുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍