Valkannezhuthiya Song story: മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും… വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ

Old malayalam song stories: പാട്ടിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ.... ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

Valkannezhuthiya Song story:  മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും... വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ

Valkannezhuthiya Song Story

Published: 

01 Jan 2026 | 01:38 PM

ചന്ദനം മണക്കുന്ന…. തുളസിപ്പൂവിന്റെ നൈർമല്യമുള്ള…. തിരുവാതിര നിലാവുപോലെ തെളിഞ്ഞ മുഖമുള്ള ഒരാൾ. 1993-ൽ പുറത്തിറങ്ങിയ പൈതൃകത്തിലെ ഭാനുനമ്പൂതിരിയെ ഓർക്കുമ്പോൾ മനസിൽ തെളിയുന്ന രൂപമിതാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പലരുടേയും പ്രീയപ്പെട്ട സിനിമകളിൽ ഒന്നാണ്. ഇതു കണ്ടിറങ്ങുന്ന ആരും മറക്കില്ല ജയറാം അവതരിപ്പിച്ച ഭാനു നമ്പൂതിരിയേയും നരേന്ദ്രപ്രസാദിന്റെ അച്ഛൻ കഥാപാത്രവും.

പരമ്പരാഗത ബ്രാഹ്മണ കുടുംബത്തെയും അവരുടെ വിശ്വാസങ്ങൾക്കും നിരീശ്വരവാദത്തിനും ഇടയിലുള്ള പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയിലെ കഥ പുരോ​ഗമിക്കുന്നതെങ്കിലും ആരുടേയും മനസ് നിറയ്ക്കുന്ന ഒരു കൂട്ടം പാട്ടുകളും ഇതിലുണ്ട്. അതിലൊന്നാണ് കൈതപ്രത്തിന്റെ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ട് യേശുദാസ് പാടിയ വാൽക്കണ്ണെഴുതിയ മകരനിലാവ് എന്നത്.

 

ഒന്നു പ്രണയിക്കാൻ പോലും വയ്യാത്ത ഭാനു

 

മനസ്സിൽ ആരുമറിയാതെ മുളച്ച ഒരു കുഞ്ഞു പ്രണയമുണ്ട്. പക്ഷെ അത് പൂജിക്കുന്ന തേവരോടു പോലും സമ്മതിക്കാനുള്ള ധൈര്യവുമില്ല. ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഏട്ടന്റെ വരവ്. പ്രണയം മനുഷ്യന്റെ കാഴ്ചയിൽ വർണങ്ങൾ നിറയ്ക്കുമെന്നാണല്ലോ പറയുക. കാണുന്നതിനു കേൾക്കുന്നതിനുമെല്ലാം അപ്പോൾ മാറ്റുകൂടും. അങ്ങനെ ഭാനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ വർണക്കാഴ്ചകൾ കവിതയായി. ഏട്ടൻ നൽകിയ ഹാർമ്മോണിയത്തിൽ ആദ്യമായി പാടുന്ന ആ കവിതയാണ് വാൽക്കണ്ണെഴുതിയ മകരനിലാവ്….

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്….

ഇതിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ…. ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

 

ആനന്ദഭൈരവിയിൽ…..

 

പഴയരാ​ഗം അതായത് 17-ാം നൂറ്റാണ്ടിലുള്ള കൃതികളിൽ വരെ പറഞ്ഞു വെച്ചിട്ടുള്ള പഴക്കം അവകാശപ്പെടാവുന്ന രാ​ഗമാണ് ആനന്ദഭൈരവി. ആ രാ​ഗത്തിലാണ് ഈ ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരുണയും ശൃം​ഗാരവും ഒരേപോലെ ജനിപ്പിക്കുന്ന ഈ രാ​ഗം മേളകർത്താ രാ​ഗങ്ങളിലെ നഠഭൈരവിയിൽ ജന്യമാണ്. പണ്ടുമുതലേ ഉള്ള നാടൻ പാട്ടുകളിലും പുരാതന ഗാനങ്ങളിലുമെല്ലാം സമൃദ്ധമായി കണ്ടുവരുന്ന ആനന്ദഭൈരവി , ഈ പാട്ടിന് കൂടുതൽ മാറ്റേകുന്നു.

 

Related Stories
Varsha Ramesh: ‘റിലേഷന്‍ഷിപ്പ് പൊട്ടി, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം’; പൊട്ടിക്കരഞ്ഞ് വർഷ രമേശ്
Akhil Sathyan: ‘ഞാനും നിവിനും വഴക്കിട്ടു, സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു’; സര്‍വ്വം മായയെക്കുറിച്ച് അഖില്‍ സത്യന്‍
Sidharth Prabhu; ‘റേറ്റിങിൽ കൂപ്പുകുത്തിയപ്പൾ തിരിച്ച് പിടിച്ചവൻ, സിദ്ധാർത്ഥിനെ ഉപ്പും മുളകിൽ നിന്നും പിരിച്ച് വിടേണ്ട ആവശ്യമില്ല’
Mammootty: പുതുവർഷത്തിൽ മമ്മൂട്ടിയുടെ സാന്ത്വനം; ഇനി ഇവർ ലോകം ചുറ്റി സഞ്ചരിക്കും
Mohanlal Mother Demise: മഹാനടന്റെ അമ്മയ്ക്ക് വിടചൊല്ലി കലാകേരളം; സന്ദർശിച്ച് മുഖ്യമന്ത്രി
Sarvam Maya Box Office: രേഖാചിത്രത്തെ പിന്നിലാക്കി സർവം മായ; ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ എട്ടാമത്
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്
ന്യൂ ഇയർ ആഘോഷത്തിനിടെ അടിപ്പൊട്ടി, ഇടപ്പെട്ട് വേടൻ
ആ വണ്ടിയിൽ കയറിയതിന് നിങ്ങൾ എന്നെ കൊല്ലാക്കൊല ചെയ്തില്ലേ