Valkannezhuthiya Song story: മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും… വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ

Old malayalam song stories: പാട്ടിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ.... ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

Valkannezhuthiya Song story:  മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും... വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ

Valkannezhuthiya Song Story

Published: 

01 Jan 2026 | 01:38 PM

ചന്ദനം മണക്കുന്ന…. തുളസിപ്പൂവിന്റെ നൈർമല്യമുള്ള…. തിരുവാതിര നിലാവുപോലെ തെളിഞ്ഞ മുഖമുള്ള ഒരാൾ. 1993-ൽ പുറത്തിറങ്ങിയ പൈതൃകത്തിലെ ഭാനുനമ്പൂതിരിയെ ഓർക്കുമ്പോൾ മനസിൽ തെളിയുന്ന രൂപമിതാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പലരുടേയും പ്രീയപ്പെട്ട സിനിമകളിൽ ഒന്നാണ്. ഇതു കണ്ടിറങ്ങുന്ന ആരും മറക്കില്ല ജയറാം അവതരിപ്പിച്ച ഭാനു നമ്പൂതിരിയേയും നരേന്ദ്രപ്രസാദിന്റെ അച്ഛൻ കഥാപാത്രവും.

പരമ്പരാഗത ബ്രാഹ്മണ കുടുംബത്തെയും അവരുടെ വിശ്വാസങ്ങൾക്കും നിരീശ്വരവാദത്തിനും ഇടയിലുള്ള പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയിലെ കഥ പുരോ​ഗമിക്കുന്നതെങ്കിലും ആരുടേയും മനസ് നിറയ്ക്കുന്ന ഒരു കൂട്ടം പാട്ടുകളും ഇതിലുണ്ട്. അതിലൊന്നാണ് കൈതപ്രത്തിന്റെ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ട് യേശുദാസ് പാടിയ വാൽക്കണ്ണെഴുതിയ മകരനിലാവ് എന്നത്.

 

ഒന്നു പ്രണയിക്കാൻ പോലും വയ്യാത്ത ഭാനു

 

മനസ്സിൽ ആരുമറിയാതെ മുളച്ച ഒരു കുഞ്ഞു പ്രണയമുണ്ട്. പക്ഷെ അത് പൂജിക്കുന്ന തേവരോടു പോലും സമ്മതിക്കാനുള്ള ധൈര്യവുമില്ല. ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഏട്ടന്റെ വരവ്. പ്രണയം മനുഷ്യന്റെ കാഴ്ചയിൽ വർണങ്ങൾ നിറയ്ക്കുമെന്നാണല്ലോ പറയുക. കാണുന്നതിനു കേൾക്കുന്നതിനുമെല്ലാം അപ്പോൾ മാറ്റുകൂടും. അങ്ങനെ ഭാനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ വർണക്കാഴ്ചകൾ കവിതയായി. ഏട്ടൻ നൽകിയ ഹാർമ്മോണിയത്തിൽ ആദ്യമായി പാടുന്ന ആ കവിതയാണ് വാൽക്കണ്ണെഴുതിയ മകരനിലാവ്….

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്….

ഇതിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ…. ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

 

ആനന്ദഭൈരവിയിൽ…..

 

പഴയരാ​ഗം അതായത് 17-ാം നൂറ്റാണ്ടിലുള്ള കൃതികളിൽ വരെ പറഞ്ഞു വെച്ചിട്ടുള്ള പഴക്കം അവകാശപ്പെടാവുന്ന രാ​ഗമാണ് ആനന്ദഭൈരവി. ആ രാ​ഗത്തിലാണ് ഈ ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരുണയും ശൃം​ഗാരവും ഒരേപോലെ ജനിപ്പിക്കുന്ന ഈ രാ​ഗം മേളകർത്താ രാ​ഗങ്ങളിലെ നഠഭൈരവിയിൽ ജന്യമാണ്. പണ്ടുമുതലേ ഉള്ള നാടൻ പാട്ടുകളിലും പുരാതന ഗാനങ്ങളിലുമെല്ലാം സമൃദ്ധമായി കണ്ടുവരുന്ന ആനന്ദഭൈരവി , ഈ പാട്ടിന് കൂടുതൽ മാറ്റേകുന്നു.

 

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു