AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM VD Satheesan: “സന്ദേശ”ത്തിലെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു; കുറിപ്പുമായി സത്യൻ അന്തിക്കാട്

Kerala CM VD Satheesan: ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. താൻ പങ്കെടുത്ത ഒരു ചടങ്ങിൽ വച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം സതീശൻ തുറന്നു പറയുന്നത്.സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല.രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു.....

Kerala CM VD Satheesan: “സന്ദേശ”ത്തിലെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു; കുറിപ്പുമായി സത്യൻ അന്തിക്കാട്
Vd Satheesan,sathyan AnthikkadImage Credit source: Facebook
Ashli C
Ashli C | Published: 15 May 2026 | 04:29 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ അറിയിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്നും സന്ദേശം എന്ന സിനിമയിലെ സന്ദേശം പൂർണമായി ഉൾക്കൊണ്ട് ഒരാൾ മുഖ്യമന്ത്രിയായി വരുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. താൻ പങ്കെടുത്ത ഒരു ചടങ്ങിൽ വച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം സതീശൻ തുറന്നു പറയുന്നത്.സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്.

പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു.പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് “രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ”എന്ന്.

ALSO READ:വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ സാധിക്കട്ടെ; വിഡി സതീശന് ആശംസകളുമായി മോഹൻലാൽ

അത്തരത്തിൽ നല്ല ആളുകളിൽ പെട്ട ഒരാളാണ് സതീശൻ. അദ്ദേഹത്തിന് ആൾക്കൂട്ടത്തിന് ഉള്ളിലും തനിച്ച് ആകാൻ സാധിക്കും. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനുമുമ്പ് ഒരു 100 പേജ് എങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവർത്തിയിലും അതിന്റെ ഗുണം കാണാറുമുണ്ട്. സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ലെന്നു സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ‌‌

രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്

വി ഡി സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ് വിദ്യാർത്ഥികളും യുവാക്കളും ആണ് വീട് സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകളാണ് ഒരു രാഷ്ട്രീയ നേതാവിനെ വേണ്ടത്. അത് കോൺഗ്രസിൽ സതീശന് മാത്രമേ താൻ കണ്ടിട്ടുള്ളൂ. വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണ്. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.”സന്ദേശ” ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവുമെന്നും അദ്ദേഹം കുറിച്ചു.

Follow Us