Malayalam Actress Assualt: റൂമിലെത്തിയത് ഫോൺ നന്നാക്കാൻ, നടിക്ക് നേരെ അതിക്രമം; ഞെട്ടിക്കുന്ന വിവരം പുറത്ത്
Malayalam Actress Assualt Chennai: സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് നടി ചെന്നൈയിൽ എത്തിയത്. നടി താമസിച്ചിരുന്ന മുറിയിലെ ഇന്റർകോം ഫോൺ തകരാറിലായതിനെത്തുടർന്ന് ഇത് നന്നാക്കാനായാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ പ്രതി നടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ ഹോട്ടലിൽ മലയാളി യുവനടിക്ക് (Malayalam Actress Assualt) നേരെ അതിക്രമം. ചെന്നൈ ടി നഗറിലെ പ്രമുഖ ഹോട്ടലിൽ താമസിക്കുകയായിരുന്ന നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) അറസ്റ്റിലായി. ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായ പ്രതി.
സിനിമ ചിത്രീകരണത്തിൻ്റെ ഭാഗമായാണ് നടി ചെന്നൈയിൽ എത്തിയത്. നടി താമസിച്ചിരുന്ന മുറിയിലെ ഇൻ്റർകോം ഫോൺ തകരാറിലായതിനെത്തുടർന്ന് ഇത് നന്നാക്കാനായാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ പ്രതി നടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ നടി ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ പ്രതി മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.
ഉടനടി നടി ഹോട്ടൽ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്നാൽ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സയിദ് നടിയുടെ ആരോപണങ്ങൾ ഇയാൾ നിഷേധിക്കുകയായിരുന്നു. മുറിയിലെ ഫോൺ തകരാർ പരിഹരിച്ച ശേഷം നടിയുടെ പക്കൽ നിന്നും ഭക്ഷണത്തിനുള്ള ഓർഡർ കൂടി സ്വീകരിച്ചാണ് താൻ അവിടെ നിന്നും മടങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകുന്നത്. നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതിയുടെ വാദം.