പാക് അതിർത്തിയിൽ കുടുങ്ങി നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം
മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ 'ഹാഫ് എന്ന് ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയവരാണ് കുടുങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്,നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.

ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാകിസ്ഥാൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. പാക് അതിർത്തിയായ ജയ്സൽമറിലാണ് 150 പേരടങ്ങുന്ന സംഘം കുടുങ്ങിക്കിടക്കുന്നത്. മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ ‘ഹാഫ് എന്ന് ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയവരാണ് കുടുങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്,നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാർഗം വഴി പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇവർ.
രാജസ്ഥാനിലെ ജയ്സാല്‍മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കാൻ തീരുമാനിച്ചത്. എന്നാൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചു. ഇവിടെ 90 ദിവസത്തെ ഷൂട്ടിങ് തീരുമാനിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച് വരുകയാണെന്ന് നടി ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ പറയുന്നു. സേനയുടെ ആദ്യം കരുതിയത്. പിന്നിട്ടാണ് ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
Also Read:ചണ്ഡീഗഡിലും സൈറണുകളുടെ മുഴക്കം; പാക് ആക്രമണത്തിന് സാധ്യതയെന്ന് വ്യോമസേന മുന്നറിയിപ്പ്
രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് നായിക. സുധീഷ്, മണികണ്ഠന്‍ , ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം സംഘർഷമേഖലയിൽ കുടുങ്ങികിടക്കുന്നവർക്കായി സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. സംഘർഷമേഖലയിൽ മലയാളികൾക്ക് സഹായത്തിനായി സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഇവിടങ്ങളിൽ വിദ്യർത്ഥികളും വിനോദസഞ്ചാരികളും അടങ്ങം നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.