AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mallika Sukumaran: ‘അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം’; മല്ലിക സുകുമാരൻ

Mallika Sukumaran About AMMA: മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഇന്നും ഉണ്ട്. അവർക്കാണു കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം. അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്.

Mallika Sukumaran: ‘അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം’; മല്ലിക സുകുമാരൻ
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും മക്കളെ ട്രോളി എത്താറുണ്ട്. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മകനും നടനുമായ പൃഥ്വിരാജിനെ ട്രോളിയും മല്ലിക എത്തിയിരുന്നു.സംവിധാനം കഴിഞ്ഞ് അഭിനയത്തിലേക്ക് പോകുന്ന താരം ഏത് ചിത്രമാണ് എന്നത് തുറന്നുപറഞ്ഞിരുന്നില്ല. (image credits: instagram)
Neethu Vijayan
Neethu Vijayan | Published: 20 Oct 2024 | 07:01 AM

തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ (AMMA) രൂക്ഷ വിമർശനവുമായി നടി മല്ലികാ സുകുമാരൻ (Mallika Sukumaran). മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും ‘കൈനീട്ടം’ എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നുമാണ് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അമ്മയിൽ എല്ലാവരെയും എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്.

സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാവുന്ന കാര്യമാണ്. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. ‘കൈനീട്ടം’ എന്ന പേരിലുള്ള സഹായത്തിൽ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തിയിട്ടുണ്ട്. എന്നാൽ മാസത്തിൽ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായമുണ്ടെന്നും -മല്ലിക പറഞ്ഞു.

മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഇന്നും ഉണ്ട്. അവർക്കാണു കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം. അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. അന്ന് അത് നടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചതാണ്. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞു. അത് ചിലരുടെ ഈഗോ ക്ലാഷിലാണ് അവസാനിച്ചത്. സുകുമാരൻ മരിച്ചതിനു പിന്നാലെ അവർക്ക് അത് മനസ്സിലാവുകയും ചെയ്തു.

അതിജീവിതയായ നടിക്ക് നേരേ അക്രമം നടന്നു എന്നത് നൂറു ശതമാനം സത്യമായ കാര്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങി വച്ചത്. ഏഴുവർഷം പിന്നിട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം എന്തായി എന്ന കാര്യത്തിൽ സർക്കാർ ഉത്തരം പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയാൻ.

ഇപ്പോൾ ആരൊക്കെയോ ചാനലുകളിലും മൈക്കുകിട്ടുന്ന അവസരങ്ങളിലും എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടൽ മുറികളിൽ അഞ്ചും ആറും തവണ പോകുന്നത് എന്തിന് വേണ്ടിയാണ്? മോശം പെരുമാറ്റമുണ്ടായാൽ ആദ്യതവണതന്നെ അത് വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതു പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Follow Us