വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
PM Narendra Modi Condoles the Salim Kumar: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ന്യൂഡല്‍ഹി/കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
” നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും മറക്കാനാകാത്ത പ്രകടനങ്ങളിലൂടെയും തന്റെ സുദീർഘമായ അഭിനയജീവിതത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ലക്ഷക്കണക്കിന് വരുന്ന ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി”-മോദി എക്‌സില്‍ കുറിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചിരുന്നു. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയുമാണ് സലിം കുമാറെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിലെ ഒരു അതികായനായിരുന്നു സലിം കുമാറെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയ്ക്ക് സലിം കുമാര്‍ നല്‍കിയ സംഭാവന തലമുറകളോളം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ചലച്ചിത്ര-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സലിംകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചു.