The Kerala Story 2: ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമ! കേരള സ്റ്റോറി 2നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ

The Kerala Story 2 Controversy: നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും....

The Kerala Story 2: ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമ! കേരള സ്റ്റോറി 2നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ

Rahul Easwar

Published: 

20 Feb 2026 | 09:16 AM

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രാഹുൽ ഈശ്വർ. ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമയാണ് കേരള സ്റ്റോറി 2 എന്നും ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ ആണ് ഇവർ എന്നും രാഹുൽ തുറന്നടിച്ചു. ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലിം സഹോദരങ്ങളേ ദ്രോഹിക്കാനുമുള്ള പ്രൊപ്പ​ഗാൻണ്ടയാണ് കേരള സ്റ്റോറി ടു എന്നും രാഹുൽ ഈശ്വർ പറയുന്നു.

നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും അപലപനീയവുമാണ് ഇത് എന്നും രാഹുൽ കുറിച്ചു. അതേസമയം കേരള സ്റ്റോറി ടു ഗോസ് ബിയോൺണ്ടിന് സെൻസർ ബോർഡിന്റെ പ്രദർശനം ലഭിച്ചതായാണ് വിവരം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകനായ കാമാഖ്യ നാരായണ സിംഗ് അറിയിച്ചു.

ALSO READ:‘ദ കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുമോ? ചൊവ്വാഴ്ച നിർണ്ണായകം; നിർമ്മാതാക്കൾക്കും സെൻസർ ബോർഡിനും നോട്ടീസ്

രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും ഇനി തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിയും എന്നും യുഎഇ റേറ്റിങ്ങിന് നൽകിയതിന് ബോളിനോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.. കൂടാതെ എല്ലാ യുവാക്കളും മാതാപിതാക്കളും സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥന നടത്തി. സാധാരണയായി സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് സർട്ടിഫിക്കറ്റ് അതായത് അഡൾട്ട് ഓൺലി എന്ന സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകാറുള്ളത്. എന്നാൽ ഇവിടെ ഏറെ വിവാദങ്ങൾക്ക് കാരണമാകുന്ന കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായപ്പോഴേക്കും ഇത്രയും വിവാദങ്ങൾക്കിടയിലും മൃദുവായ സമീപനമാണ് സെൻസർ ബോർഡ് സ്വീകരിക്കുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ 14 വയസ്സിനും അതിനു മുകളിലുള്ളവർക്കും ചിത്രം തീയറ്ററിൽ ചെന്ന് കാണാൻ സാധിക്കും. ഇതിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിപുൽ അമൃത് ലാൽഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Follow Us
Related Stories
Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ