Kangana Ranaut: കങ്കണയുടെ ‘എമർജൻസി’ റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം

Release of Kangana Ranaut Film Emergency Postponed: സിനിമയിലെ കുറച്ച് രംഗങ്ങൾ വെട്ടി കുറയ്ക്കണം. എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.

Kangana Ranaut: കങ്കണയുടെ എമർജൻസി റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം
Updated On: 

01 Sep 2024 23:36 PM

കങ്കണ രണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എമർജൻസി’ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിൽ സിഖ് സമുദായത്തെ ചിത്രീകരിച്ചിരിക്കുന്നതിനെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉയർന്നത്. ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ പഞ്ചാബിൽ അത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സെപ്റ്റംബർ 6-നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സെൻസർ ബോർഡിൽ നിന്നും സിനിമ റിലീസ് ചെയ്യാനുള്ള അനുമതി ലഭിക്കാത്തതാണ് റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം.

സിനിമയിലെ കുറച്ച് രംഗങ്ങൾ വെട്ടി കുറയ്ക്കാൻ ഫിലിം സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്നും ബോർഡ് വ്യക്തമാക്കി. ‘എമർജൻസി’ എന്ന ചിത്രം സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ പാർട്ടി നേരത്തെ സെൻസർ ബോർഡിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

‘ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക മാത്രമല്ല, പഞ്ചാബിന്റെയും മുഴുവൻ രാജ്യത്തിന്റെയും സാമൂഹിക ഘടനയെ തന്നെ അധിക്ഷേപിക്കുന്നതും മുറിവേല്പിക്കുന്നതുമാണ്. കങ്കണ ഈ സിനിമ തിരഞ്ഞെടുത്തത് കോൺഗ്രസിനെതിരെ രാഷ്ട്രീയപരമോ ചരിത്രപരമോ ആയ പ്രസ്താവനകൾ ഉന്നയിക്കാനല്ല, മറിച്ച് സിഖ് സമൂഹത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്’ എന്ന് ശിരോമണി അകാലിദൾ ഓഗസ്റ്റ് 27-ന് സെൻസർ ബോർഡിന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. സിഖുകാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും നോട്ടീസിൽ പറയുന്നു. ഓഗസ്റ്റ് 14 ന് റിലീസ് ചെയ്ത ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനും സമൂഹത്തിൽ നിന്ന് മാപ്പ് ചോദിക്കാനും എസ്‌ജിപിസി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: വധഭീഷണി വരുന്നു, എമർജൻസിയിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രമല്ല

സിനിമയെ പ്രതിരോധിക്കാനായി കോടതിയിൽ പോകാനും താൻ തയ്യാറാണെന്ന് നേരത്തെ തന്നെ കങ്കണ വ്യക്തമാക്കിയിരുന്നു. ‘മിസ്സിസ് ഗാന്ധി, ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ കൊലപാതകം, പഞ്ചാബ് കലാപം എന്നിവ ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്ന് ഞങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ട്. പിന്നെ എന്താണ് ഞങ്ങൾ ചിത്രീകരിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ല’ എന്ന് കങ്കണ തന്റെ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ ഈ അവസ്ഥ അത്യന്തം ദുഃഖകരമാണ് എന്നും കങ്കണ പറഞ്ഞു.

അതെ സമയം, പുതിയ ചിത്രം എമർജൻസിൽ അഭിനയിച്ചതിന് തനിക്ക് വധ ഭീഷണികൾ വന്നു കൊണ്ടിരിക്കുന്നതായി നടൻ വിശാഖ് നായർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഇത് തുടരുകയാണെന്നും ചിത്രത്തിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് താനെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും, താൻ ചെയ്യുന്ന കഥാപാത്രം ഭിന്ദ്രൻവാലയുടെ അല്ല അത് സഞ്ജയ് ഗാന്ധിയുടെ ആണെന്നും വിശാഖ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അടിയന്തിരാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്.

 

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും