Asha Bosle : ഗായിക ആശാ ബോസ്ലെ അന്തരിച്ചു
അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 92 വയസ്സുണ്ട്. ഏപ്രിൽ 11-നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്ച വൈകുന്നേരം ചെറുമകൾ സനായ് ഭോസ്‌ലെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമാകാനുണ്ട്. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായിരുന്നു ആശ ഭോസ്ലെയുണ്ട് ആരോഗ്യനില വഷളാക്കിയത്.
മുംബൈ: ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 92 വയസ്സുണ്ട്. ഏപ്രിൽ 11-നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്ച വൈകുന്നേരം ചെറുമകൾ സനായ് ഭോസ്‌ലെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വ്യക്തമാക്കിയിരുന്നു.
ഗായിക ലതാ മങ്കേഷ്കരുടെ ഇളയ സഹോദരിയാണ്. 1933 -ൽഇൻഡോറിലെ കൊങ്കിണി കുടുംബത്തിലാണ് ആശാ ഭോസ്ലെയുടെ ജനനം, അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. 12000-ൽ അധികം പാട്ടുകൾ പാടിയിട്ടുണ്ട്. 2000-ൽ ദാദാ സാഹിബ് ഭാൽക്കെ പുരസ്കാരം ലഭിച്ചു. മലയാളത്തിൽ സുജാത എന്ന ചിത്രത്തിലെ സ്വയംവര ശുഭദിന എന്ന് തുടങ്ങിയ പാട്ടാണ് പാടിയിട്ടുള്ളത്. 1977-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.