Anjali Nair: ആഗ്രഹം അത് മാത്രം, വിശ്വാസം രണ്ട് ശക്തികളിൽ! അഞ്ജലി നായർ
Anjali Nair about her dream:എങ്കിൽ മാത്രമേ ഇതിനൊക്കെ ഒരു അറുതി വരൂ എന്നും നടി പറയുന്നു. തനിക്കൊപ്പം 2 വമ്പൻ ശക്തികളാണ് ഉള്ളത്. ട്വന്റി ട്വന്റി, ബിജെപി. നന്നായി ഫണ്ട് ചെയ്യാൻ പറ്റുന്ന രണ്ട് പാർട്ടികളാണ് ഇവർ. ആ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങൾ തീർക്കാൻ വേണ്ടി ആയിരിക്കാം ഒരുപക്ഷേ തൃപ്പൂണിത്തറക്കാരിയായ എന്നെ തന്നെ എംഎൽഎ ആയി മത്സരിക്കാൻ തിരഞ്ഞെടുത്തത് എന്നും അഞ്ജലി നായർ പറയുന്നു......

Anjali Nair
മലയാളികളെ സംബന്ധിച്ച് അഞ്ജലി നായർ ഇപ്പോൾ വെറും നടി മാത്രമല്ല ഒരു ജനസേവക കൂടിയാണ്. പതിനാറാമത് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയാണ് തന്റെ ജനസേവനത്തിലുള്ള താല്പര്യത്തെക്കുറിച്ച് അഞ്ജലി നായർ വ്യക്തമാക്കിയത്. തൃപ്പൂണിത്തറയിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായിരുന്നു അഞ്ജലി നായർ. മണ്ഡലത്തിൽ തനിക്ക് നൂറുശതമാനം വിജയ പ്രതീക്ഷ ഉണ്ട് എന്നാണ് താരം വ്യക്തമാക്കിയത്. മാത്രമല്ല അത്തരത്തിലുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തിൽ നിന്ന് ലഭിച്ചത് എന്നും അഞ്ജലി നായർ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഇതാ തന്റെ ആഗ്രഹം എന്താണെന്ന് വ്യക്തമാക്കുകയാണ് നടി. തൃപ്പൂണിത്തറയിൽ താൻ തന്നെ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കിൽ മാത്രമേ ഇതിനൊക്കെ ഒരു അറുതി വരൂ എന്നും നടി പറയുന്നു. തനിക്കൊപ്പം 2 വമ്പൻ ശക്തികളാണ് ഉള്ളത്. ട്വന്റി ട്വന്റി, ബിജെപി. നന്നായി ഫണ്ട് ചെയ്യാൻ പറ്റുന്ന രണ്ട് പാർട്ടികളാണ് ഇവർ. ആ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങൾ തീർക്കാൻ വേണ്ടി ആയിരിക്കാം ഒരുപക്ഷേ തൃപ്പൂണിത്തറക്കാരിയായ എന്നെ തന്നെ എംഎൽഎ ആയി മത്സരിക്കാൻ തിരഞ്ഞെടുത്തത് എന്നും അഞ്ജലി നായർ പറയുന്നു.
ALSO READ:അഹാനയ്ക്ക് ശരിക്കും മോഹൻലാലിന്റെ കഴിവാണ്; അപ്പ ഹാജ
ദൈവം ഇവർക്ക് മുന്നിൽ എന്നെ കാണിച്ചുകൊടുത്തതായിരിക്കാം ഒരുപക്ഷേ വേറെ ആർക്കും എന്നെപ്പോലെ ഇതൊന്നും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്നും അഞ്ജലി നായർ പറഞ്ഞു. പത്രിക സമർപ്പിക്കാൻ പോകുമ്പോൾ ഗണപതിഹോമം കഴിച്ചാണ് അഞ്ജലി തുടക്കമിട്ടത്. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തിൽ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് ക്ഷേത്രദർശനം നടത്തി എന്നും താരം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളാണ് അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ തന്റെ നാമം അഞ്ജലി നായർ എന്നാക്കണമെന്നും ഔദ്യോഗികെ നാമമായ അഞ്ജലി പി വി എന്ന് മാറ്റുവാൻ വേണ്ടി ഹൈക്കോടതി വരെ താരം എത്തിയിരുന്നു.