AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്

Wayanad Landslide Actor Prabhas : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് കോടി രൂപയുടെ സംഭാവനയുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം തുക സംഭാവന ചെയ്തത്.

Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്
Actor Prabhas Image Credit source: social media
abdul-basith
Abdul Basith | Published: 07 Aug 2024 12:59 PM

വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് സഹായവുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും (Wayanad Landslide) എല്ലാവരും കേരളത്തെ പിന്തുണയ്ക്കണമെന്നും താരം അഭ്യർത്ഥിച്ചു. അല്ലു അർജുൻ, റാം ചരൺ, ചിരഞ്ജീവി തുടങ്ങി വിവിധ തെലുങ്ക് താരങ്ങൾ വയനാടിന് സഹായവുമായി എത്തിയിരുന്നു.

വയനാട്ടിലെ ദുരിതബാധിതർക്കായി അല്ലു അർജുൻ 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും ദുരന്തത്തിൽ താൻ അതീവ ദുഖിതനാണെന്നും താരം പറഞ്ഞിരുന്നു. ചിരഞ്ജീവിയും രാംചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന ചെയ്തു.

Also Read : Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

വയനാടിനായി വേറെയും താരങ്ങൾ സഹായം നൽകിയിരുന്നു. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

വയനാട് ഉരുൾപൊട്ടൽ ബാധിച്ച മേഖലകളിൽ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ആറ് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തേക്ക് ഇവിടെ വൈദ്യുതി ചാർജ് ഈടാക്കരുതെന്നാണ് നിർദ്ദേശം. കുടിശ്ശിക ഉള്ള ഉപഭോക്താക്കളിൽ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.

ദുരന്തബാധിതരായ കുട്ടികൾക്ക് 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.