Viral Video: ‘സ്കൂളിൽ പോകേണ്ട , പുസ്തകങ്ങളില്ല, പരീക്ഷയില്ല! പകരം യാത്രകൾ, കളികൾ’; മക്കൾക്ക് വേറിട്ട പഠനരീതിയുമായി ഒരു കുടുംബം
Kolkata Couple's Unconventional Approach to Education: മക്കളെ സ്കൂളിൽ അയക്കാതെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ ഷെനാസ് ട്രഷറിയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിവസവും കാണുന്നത്. ഇതിൽ ചിലത് വലിയ രീതിയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. സ്വന്തം മക്കൾക്ക് വേറിട്ട പഠനരീതി ഏർപ്പെടുത്തിയിരിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും വീഡിയോ ആണ് അത്. മക്കളെ സ്കൂളിൽ അയക്കാതെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ ഷെനാസ് ട്രഷറിയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൊൽക്കത്തയിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ജീവിത രീതിയാണ് വീഡിയോയിൽ പറയുന്നത്. മക്കളെ സ്‌കൂളിൽ വിട്ട് വിദ്യാഭ്യാസം നൽകുന്ന രീതി സമയം പാഴാക്കുന്നന് തുല്യമാണെന്നാണ് ദമ്പതികൾ വീഡിയോയിലൂടെ പറയുന്നത്. അൺസ്കൂളിംഗ് എന്നത് പുതിയ ഒരു ട്രെൻഡ് ആണെന്നും. ഹോംസ്‌കൂളിംഗ്’ അല്ല ഇതെന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇവർ സ്വന്തം മക്കളെ വീട്ടിലിരുത്തി കൃത്യമായി പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നു. വീഡിയോയിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും കുടുംബം വിശദീകരിക്കുന്നുണ്ട്. പ്രകൃതിയിൽ ചുറ്റിനടക്കുക, യാത്ര ചെയ്യുക, കളിക്കുക എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു. തങ്ങളുടെ കുട്ടികളെ സംരംഭകരായി വളർത്തുന്നുണ്ടെന്നും ഭാവിയിൽ അവരുടെ കരിയറിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മാതാപിതാക്കൾ വിശദീകരിക്കുന്നു.
View this post on Instagram
Also Read:കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതിയുടെ ഡിജിറ്റൽ സ്നാനം; ചടങ്ങ് നടത്തിയത് ഫോൺ നദിയിൽ മുക്കി
നിമിഷ നേരെ കൊണ്ടാണ് വീഡിയോ വൈറലായത്. 20 ദശലക്ഷത്തിലധികം പേർ വീഡിയോ ഇതിനകം വീഡിയോ കണ്ട്. എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്. ഒരു കുട്ടിയെ സ്‌കൂളിൽ അയക്കുന്നത് പഠിക്കാൻ മാത്രമല്ല. സമപ്രായക്കാരായ മറ്റ് കുട്ടികളുമായി കൂടിച്ചേരാൻ പറ്റുന്ന സ്ഥലമാണ് സ്‌കൂൾ. വർഷങ്ങളോളം അവർ അടുത്ത് ഇടപഴകുമ്പോൾ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാൾ സ്‌കൂളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ മറ്റു എവിടെ നിന്നും ലഭിക്കില്ല എന്നാണ് പ്രതികരിച്ചത്. അതേസമയം ഇവരുടെ പഠനരീതിയെ അംഗീകരിച്ചവരുമുണ്ട്. 50 വർഷം പഴക്കമുള്ള സിബിഎസ്ഇ, എൻസിഇആർടി പാഠ്യപദ്ധതി ഇപ്പോഴും പഠിക്കുന്ന മറ്റ് കുട്ടികളേക്കാൾ ഈ കുട്ടികൾ വളരെ മിടുക്കരായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.