AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

The Satanic verses: ദ സാത്താനിക് വേഴ്‌സസിന് 36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക്

Salman Rushdie's novel The Satanic Verses: 2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തെ ഇപ്പോൾ ചോദ്യം ചെയ്തത്.

The Satanic verses: ദ സാത്താനിക് വേഴ്‌സസിന്  36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക്
(സൽമാൻ റുഷ്ദി, ദ സാത്താനിക് വേഴ്‌സസ് ( image - x/ www.wordupbooks.com)
Aswathy Balachandran
Aswathy Balachandran | Published: 08 Nov 2024 | 12:40 PM

ന്യൂഡൽഹി: 36 വർഷം മുമ്പ് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നിരോധിച്ചതാണ് സൽമാൻ റുഷ്ദിയുടെ നോവൽ ‘ദ സാത്താനിക് വേഴ്‌സസ് എന്ന നോവൽ. ഇന്ന് വർഷങ്ങൾക്കു ശേഷം ആ നിരോധനം ഡൽഹി ഹൈക്കോടതി നീക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് നിരോധനം നീക്കിയത്.

മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തിലായിരുന്നു വർഷങ്ങൾക്കു മുമ്പ് സാത്താനിക് വേഴ്‌സസിന് നിരോധനമുണ്ടായത്. ഈ നോവലിനെച്ചൊല്ലി സൽമാൻ റുഷ്ദി വധഭീഷണിയും നേരിട്ടിരുന്നു . സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി നിരോധനമേർപ്പെടുത്തേണ്ടി വന്ന നോവലാണ് ഇത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

‘ ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് സൗരഭ് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞ ദിവസം ഈ നോവൽ നിരോധന വിഷയം പരി​ഗണിച്ചത്. അധികാരികൾക്ക് പുസ്തക നിരോധനത്തെപ്പറ്റി വിശദീകരണം നൽകാൻ കഴിയാതെ വന്നതോടെയാണ് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിശോധിച്ച കോടതി നിരോധനം നീക്കിയതായി അറിയിച്ചത്. തങ്ങൾക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നിരോധനം നീക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.

ALSO READ – കാർമേഘമില്ലാതെ ആകാശത്തു നിന്നല്ലാത്ത ഒരു ആർട്ടിഫിഷ്യൽ മഴ… നിമിഷ നേരംകൊണ്ട് വീഡിയോ വൈറൽ

1988-ലാണ് ദ സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചത്. ഇറങ്ങിയ ഉടൻ തന്നെ ഉള്ളടക്കത്തിലെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ മുസ്ലിം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു ഈ നോവൽ. 2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തെ ഇപ്പോൾ ചോദ്യം ചെയ്തത്. നിരോധനം കാരണം പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുന്നില്ല എന്നു കാണിച്ചായിരുന്നു സന്ദീപൻ ഖാൻ ഹർജി നൽകിയത്.

സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിൽ നിന്നോ നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല എന്നും നോവലിന്റെ നിരോധനം ഇന്ത്യയിൽ തുടരുകയും ചെയ്തതോടെയാണ് ചോദ്യം ചെയ്ത് ഹർജി നൽകി സന്ദീപ് രം​ഗത്തു വന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സാത്താനിക് വേഴ്‌സസ് ഇന്ത്യയിൽ ലഭ്യമാക്കാൻ കഴിയുമെങ്കിലും മറ്റനേകം രാജ്യങ്ങളിൽ നോവലിനുള്ള വിലക്ക് തുടരുകയാണ്.