AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ചെന്നൈയിലെ മലയാളികളുടെയടക്കം കാത്തിരിപ്പ് ഇനി ‘ചിന്നനേരം’ മാത്രം; ഈ പാതയില്‍ ഓരോ ആറ് മിനിറ്റിലും മെട്രോ?

Chennai Metro Rail New Plan: പൂനമല്ലി-പോരൂർ പാതയിൽ (രണ്ടാം ഘട്ട പദ്ധതി) തിരക്കേറിയ സമയങ്ങളിൽ ഓരോ ആറ് മിനിറ്റിലും ട്രെയിനുകൾ സർവീസ് നടത്താൻ ചെന്നൈ മെട്രോ റെയിൽ (സിഎംആര്‍എല്‍) പദ്ധതിയിടുന്നു

Chennai Metro: ചെന്നൈയിലെ മലയാളികളുടെയടക്കം കാത്തിരിപ്പ് ഇനി ‘ചിന്നനേരം’ മാത്രം; ഈ പാതയില്‍ ഓരോ ആറ് മിനിറ്റിലും മെട്രോ?
Chennai Metro
jayadevan-am
Jayadevan AM | Published: 17 Dec 2025 19:42 PM

പൂനമല്ലി-പോരൂർ പാതയിൽ (രണ്ടാം ഘട്ട പദ്ധതി) തിരക്കേറിയ സമയങ്ങളിൽ ഓരോ ആറ് മിനിറ്റിലും ട്രെയിനുകൾ സർവീസ് നടത്താൻ ചെന്നൈ മെട്രോ റെയിൽ (സിഎംആര്‍എല്‍) പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. പൂനമല്ലിയെ പോരൂർ വഴി ലൈറ്റ്ഹൗസുമായി ബന്ധിപ്പിക്കുന്ന ‘കോറിഡോർ 4’ ന്റെ ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പാതയിൽ 13 മൂന്ന് കോച്ച് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സിഎംആര്‍എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡ്രൈവറില്ലാ ട്രെയിനുകൾക്കായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഡ്രൈവറില്ലാതെയുള്ള പ്രവര്‍ത്തനത്തിലേക്ക് ക്രമേണ മാത്രമായിരിക്കും മാറ്റം. ഫേസ് I, ഫേസ് I എക്സ്റ്റൻഷനുകളുടെ കീഴിൽ വരുന്ന 54 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ തിരക്കേറിയ സമയങ്ങളിൽ ഓരോ ആറ് മിനിറ്റിലും 45 നാല് കോച്ച് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

വാഷർമാൻപേട്ട് മുതൽ ആലന്തൂർ വരെയുള്ള ചെറിയ പാതയിൽ മൂന്ന് മിനിറ്റ് ഇടവേളകളിലാണ് ട്രെയിനുകൾ ഓടുന്നത്. ചെന്നൈ സെൻട്രൽ മുതൽ ചെന്നൈ വിമാനത്താവളം വരെയും ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയും ഉള്ള ദീർഘ പാതകളിൽ ഓരോ 12 മിനിറ്റിലും സര്‍വീസ് നടത്തുന്നു.

Also Read: Indian Railways Ticket Status: ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂര്‍ മുമ്പേ അറിയാം; റെയില്‍വേയില്‍ വമ്പന്‍ മാറ്റങ്ങള്‍

തത്വത്തിൽ അനുമതി

രണ്ടാം ഘട്ട പദ്ധതിയുടെ പൂനമല്ലി-പോരൂർ ഭാഗത്തെ സിഗ്നലിംഗ് സംവിധാനത്തിന് റെയിൽവേ ബോർഡ് സിഎംആര്‍എല്ലിന്‌ തത്വത്തിൽ അനുമതി നൽകി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും (ആർ‌ഡി‌എസ്‌ഒ) റെയിൽ‌വേ ബോർഡും റെയിൽ‌വേ മന്ത്രാലയവും ചേർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്പീഡ് സർട്ടിഫിക്കറ്റ് നൽകുമെന്നാണ് സിഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.

അതിനിടെ, വരാനിരിക്കുന്ന രണ്ടാം ഘട്ട വടപളനി മെട്രോ സ്റ്റേഷനെ ഒന്നാം ഘട്ട സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനായി 130 മീറ്റർ സ്കൈവാക്കിന്റെ നിർമ്മാണം സിഎംആർഎൽ ആരംഭിച്ചു.