Sam Pitroda again triggers controversy: വംശീയ അധിക്ഷേപത്തിന് പിന്നാലെ രാജിവെച്ച് പിത്രോദ; അംഗീകരിച്ചതായി കോണ്‍ഗ്രസ്‌

ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

Sam Pitroda again triggers controversy: വംശീയ അധിക്ഷേപത്തിന് പിന്നാലെ രാജിവെച്ച് പിത്രോദ; അംഗീകരിച്ചതായി കോണ്‍ഗ്രസ്‌

Sam Pitroda

Published: 

09 May 2024 | 07:41 AM

ന്യൂഡല്‍ഹി: വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജിവെച്ച് സാം പിത്രോദ. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് പിത്രോദ രാജിവെച്ചത്. പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ആളുകളുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് രാജി.

ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കാക്കാരോടും കിഴക്കന്‍ ഇന്ത്യക്കാരെ ചൈനീസുക്കാരോടും താരതമ്യപ്പെടുത്തികൊണ്ടാണ് സാം പരാമര്‍ശം നടത്തിയത്. മെയ് 2ന് സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ കൂടിയാണ് സാം പിത്രോദ.

സാം നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. സാം നടത്തിയ പരമര്‍ശത്തെ ബിജെപി പ്രചരണ ആയുധമാക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് ഒരു വംശവെറിയന്‍ ആണെന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

‘വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് 75 വര്‍ഷം ഈ രാജ്യത്തുള്ളവര്‍ ജീവിച്ചത്. കുറച്ച് വഴക്കുകള്‍ അവിടെയും ഇവിടെയും ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും ആണ്. അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണ്,’ എന്നാണ് പിത്രോദ പറഞ്ഞത്.

വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ഇവിടുള്ളവര്‍ ബഹുമാനിക്കുന്നു എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. അതാണ് ഇന്ത്യ, ഇവിടെ എല്ലാവര്‍ക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു എന്നും പിത്രോദ വ്യക്തമാക്കി. അതേസമയം, പിത്രോദയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും ഇന്ത്യാക്കാരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും പ്രതികരണവുമായി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശത്തെ അദ്ദേഹം അപലപിച്ചു. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരോട് മാപ്പു പറയണമെന്ന് ബിരേന്‍ സിങ് ആവശ്യപ്പെട്ടു.

Follow Us
Related Stories
MPs Suspension: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കും; നടപടി നേരിട്ടവരില്‍ ഹൈബിയും, ഡീനും
Indian LPG Tanker: ഗ്യാസ് പ്രതിസന്ധി അവസാനിക്കുമോ? ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; ‘ശിവാലിക്’ ഗുജറാത്തിലെത്തി
Namma Metro: നമ്മ മെട്രോ പിങ്ക് ലൈനിൽ നാലാമത്തെ ട്രെയിൻ; യാത്ര ഇനി അതിവേഗം
രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി
LPG Shortage: പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമോ?; 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ന് എത്തും
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു