Atishi Marlena: കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാതെ അതിഷി; പരിഹസിച്ച് ബി.ജെ.പി

Delhi Chief Minister Atishi : സുഷമാ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ദില്ലി ഭരിക്കാൻ വനിതാ മുഖ്യമന്ത്രിയാണ് ഇവർ.

Atishi Marlena: കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാതെ അതിഷി; പരിഹസിച്ച് ബി.ജെ.പി

അതിഷി മർലേന (IMAGE - PTI/ Getty images)

Published: 

23 Sep 2024 | 03:56 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാൻ കൂട്ടാക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയ്ക്കു സമീപം മറ്റൊരു കസേരയിലാണ് അവർ ഇരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

സെപ്റ്റംബർ 21-നാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. തിങ്കളാഴ്ച ചുമതലയേറ്റ ശേഷമാണ് ഇവർ കെജരിവാളിന്റെ കസേര ഉപയോ​ഗിക്കാതെ മറ്റൊന്ന് അതിനരുകിൽ ഇട്ട് ഇരുന്നത്. മുഖ്യമന്ത്രിപദം രാജിവെച്ചതിലൂടെ കെജ്‌രിവാൾ രാഷ്ട്രീയത്തിലെ അന്തസ്സിന് മാതൃക സൃഷ്ടിച്ചുവെന്നും അതിനാലാണ് താൻ അദ്ദേഹത്തിന്റെ കസേരയിൽ ഇരിക്കാത്തതെന്നും അവർ വ്യക്തമാക്കി.

എന്നാൽ ഇതിനെ പരിഹസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ബി ജെ പി. കസേരയിൽ ഇരിക്കാത്തത് അതിഷിയുടെ നടപടി നാടകമാണെന്നാണ് ബി.ജെ.പി പരിഹസിച്ചത്. രാമായണത്തിൽ, ഭഗവാൻ രാമന്റെ പാദുകം സിംഹാസനത്തിൽവെച്ച് അനുജനായ ഭരതൻ ഭരണം നടത്തിയതുപോലെ താൻ നാലുമാസം ഡൽഹിയുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കുമെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഒരു അവസരവും ബി.ജെ.പി. പാഴാക്കിയിരുന്നില്ലെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അതിഷി പ്രതികരിച്ചു.

ALSO READ – കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ പരിധിയി

എന്നാൽ ഈ വിഷയത്തിൽ ഡൽഹിയിലെ ഈ നാടകം അവസാനിപ്പിക്കണമെന്നാണ് ബി.ജെ.പിയുടെ ഐ.ടി. സെൽ അധ്യക്ഷൻ അമിത് മാളവ്യ പ്രതികരിച്ചത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു മാളവ്യയുടെ പ്രതികരണം. അതിഷി അവരുടെ മുഖ്യമന്ത്രിക്കസേരയ്ക്കു സമീപം ഒരു ആളില്ലാക്കസേര ഇട്ടാണ് ഇന്ന് അധികാരമേറ്റതെന്നും ഡൽഹി സർക്കാരിലെ മൻമോഹൻ സിങ്ങാണ് അതിഷിയെന്നും യഥാർഥ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്നും, മാളവ്യ പരിഹസിച്ചു.

ആരാണ് അതിഷി മർലേന

ഡൽഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ് ആം ആദ്മി പാർട്ടി നേതാവ് അതിഷി. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ദില്ലി ഭരിക്കാൻ വനിതാ മുഖ്യമന്ത്രിയാണ് ഇവർ. ഡൽഹി സർവകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ൽ ജനിച്ച അതിഷിയുടെ പേരിലെ മർലേന മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ്.

2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്.

2003 ൽ സ്കോളർഷിപ്പോടെയായിരുന്നു പഠനം. 2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ