പശ്ചിമേഷ്യൻ ആശങ്കയിൽ പതറാതെ ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ രാജ്യം കരുത്തുറ്റ നിലയിൽ

25 ദിവസമല്ല, എട്ട് ആഴ്ചയ്ത്തേക്ക് വരെയുള്ള ഇന്ധനം ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യയിലേക്കുള്ള ഇന്ധനം ഹോർമുസ് കടലിടുക്ക് വഴി മാത്രമല്ല എത്തുന്നത്

പശ്ചിമേഷ്യൻ ആശങ്കയിൽ പതറാതെ ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ രാജ്യം കരുത്തുറ്റ നിലയിൽ

Hpcl Visakh Refinery (Representational Image)

Published: 

07 Mar 2026 | 10:13 AM

ന്യൂ ഡൽഹി: ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും വിതരണ ശൃംഖലകൾ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും ഇന്ത്യയുടെ ഊർജ്ജ മേഖല സുരക്ഷിതമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വർഷമായി നടപ്പിലാക്കി വരുന്ന കൃത്യമായ ആസൂത്രണത്തിന്റെയും നയതന്ത്രത്തിന്റെയും ഫലമായാണ് രാജ്യം ഈ പ്രതിരോധ ശേഷി കൈവരിച്ചത്. ഇന്ത്യയുടെ പക്കൽ നിലവിൽ 250 ദശലക്ഷം ബാരൽ അതായത് ഏകദേശം 4,000 കോടി ലിറ്റർ ക്രൂഡ് ഓയിലും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുമുണ്ട്. ഇത് രാജ്യത്തിന് ഏഴ് മുതൽ എട്ട് ആഴ്ച വരെയുള്ള ബാക്കപ്പ് ഉറപ്പാക്കുന്നു. മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ ശാലകളിലും മറ്റ് പൈപ്പ് ലൈനുകളിലുമായി ഈ ഇന്ധനം സൂക്ഷിച്ചിരിക്കുന്നു. ആഗോള വിതരണം തടസ്സപ്പെട്ടാലും 25 ദിവസത്തേക്ക് മാത്രമേ ഇന്ത്യക്ക് സ്റ്റോക്കുള്ളൂ എന്ന പ്രചാരണം തെറ്റാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തർക്കങ്ങൾ ഇന്ത്യയെ പൂർണ്ണമായി ബാധിക്കില്ല. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40% മാത്രമാണ് ഈ പാതയിലൂടെ വരുന്നത്. റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ബാക്കിയുള്ള 60% എണ്ണയും രാജ്യത്തിലേക്കെത്തുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇന്ത്യയുടെ എണ്ണ വിതരണക്കാരുടെ എണ്ണം 27-ൽ നിന്ന് 40 രാജ്യങ്ങളായി ഉയർന്നു.

കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (55%), ശ്രീലങ്ക (30%) തുടങ്ങിയ ഇടങ്ങളിൽ വില കുതിച്ചുയർന്നപ്പോൾ ഇന്ത്യയിൽ പെട്രോൾ വിലയിൽ -0.67 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസൽ വിലയിലാകട്ടെ വെറും 1.15 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും പൊതുമേഖലാ കമ്പനികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടം സഹിച്ചാണ് ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കിയത്. പെട്രോളിൽ 20% എഥനോൾ കലർത്തുന്ന പദ്ധതിയിലൂടെ പ്രതിവർഷം 44 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ലാഭിക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇത് ഇറക്കുമതി ചെലവിൽ 1.36 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി. ലോകത്തെ നാലാമത്തെ വലിയ റിഫൈനിംഗ് ശേഷിയുള്ള ഇന്ത്യ, ഇന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രധാന കയറ്റുമതി രാജ്യം കൂടിയാണ്.

അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും സ്വന്തം താല്പര്യം മുൻനിർത്തി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണ് റഷ്യ. ഫെബ്രുവരി 2026-ലും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് തടസ്സമില്ലെന്ന് അമേരിക്കൻ ട്രഷറി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ഊർജ്ജ നയം രാജ്യത്തെ ആഗോള പ്രതിസന്ധികളിൽ നിന്ന് സംരക്ഷിക്കുന്ന കവചമായി മാറിയിരിക്കുകയാണ്.

Follow Us
Related Stories
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ
Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു
Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും
Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം
Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്